ജനങ്ങളെ ആവേശഭരിതരാക്കി ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു... ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവിൽ സദസ്യരെ സാക്ഷി നിറുത്തി ഒപ്പിട്ടു

ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 'സി. ജോസഫ് വിജയ് എന്ന നാൻ... ആണ്ടവൻ മീതെ ആണയിട്ട്..." എന്നു തുടങ്ങിയ സത്യപ്രതിജ്ഞാചടങ്ങ്, നന്ദി പ്രകടനത്തിനും വേദിയായി മാറി
കോൺഫിഡന്റായി ഇറുങ്കൈ, നല്ലതേ നടക്കും. വെട്രി നിശ്ചയം. കോടി മക്കൾ എൻകൂടെ ഇരിക്കുംപോത് എതുവന്താലും പാത്തുക്കലാം, എന്തുവന്താലും പാത്തുക്കലാം. അപ്പടി അന്ത കോൺഫിഡൻസ് എൻ മനസിലിറുക്ക്. നന്ദിവാക്കുകൾ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
പ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലായിരുന്നു. വൈകാരികത ലവലേശം കലരാതെ പേപ്പറിൽ കുറിച്ചുവച്ച വാചകങ്ങൾ മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്ന പതിവ് ശൈലികൾ ഉപേക്ഷിച്ച് വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന സംഭാഷണം പോലെ വ്യത്യസ്തമായി ചടങ്ങ്.
സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുഘട്ടത്തിൽ ഇടപെടുകയും പേപ്പറിലുള്ളത് പറഞ്ഞാൽ മതിയെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗവർണർ മടങ്ങിയതോടെ, ഭരണത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാനായി വിജയ് ആ വേദിതന്നെ പ്രയോജനപ്പെടുത്തി.
ആദ്യ ഉത്തരവിൽ സദസ്യരെ സാക്ഷി നിറുത്തി ഒപ്പിടുകയായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞാവേദിയിൽ വച്ചു ഉത്തരവിൽ ഒപ്പിടുന്നത്. തുടർന്നാണ് ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് തന്റെ ഭരണം എങ്ങനെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























