സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം

തമിഴ്നാട് നിയമസഭയില്‍ പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. ടി.വി.കെ സര്‍ക്കാരിലെ നിയുക്ത മന്ത്രി എസ്. കീര്‍ത്തനയ്ക്ക് തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയ ചടങ്ങിലാണ് സാങ്കേതിക കാരണങ്ങളാല്‍ പുതിയ മന്ത്രി കുടുങ്ങിയത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് വരണാധികാരി നല്‍കുന്ന 'സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍' സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഹാജരാക്കണമെന്നത് നിര്‍ബന്ധമാണ്. സത്യപ്രതിജ്ഞാ പട്ടികയില്‍ ഒന്‍പതാമത്തെ മന്ത്രിയായി കീര്‍ത്തനയെ ക്ഷണിച്ചപ്പോള്‍ അവര്‍ പോഡിയത്തിനടുത്തേക്ക് എത്തിയെങ്കിലും, നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ശ്രീനിവാസന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രേഖ കൈവശമില്ലാതിരുന്ന കീര്‍ത്തനയ്ക്ക് സെക്രട്ടറി അനുമതി നിഷേധിച്ചു. തുടര്‍ന്ന് വേദിയില്‍ വെച്ച് സെക്രട്ടറിയുമായി കീര്‍ത്തന സംസാരിച്ചെങ്കിലും ചട്ടം ലംഘിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് പിന്നീട് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.'
വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏക വനിതാ പ്രതിനിധിയുമാണ് എസ്. കീര്‍ത്തന. ശിവകാശി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോകന്‍ ജിയെ 11,670 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈ ഇരുപത്തിയൊമ്പതുകാരി നിയമസഭയിലെത്തിയത്. പടക്ക നിര്‍മ്മാണ ഹബ്ബായ ശിവകാശിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് കീര്‍ത്തന. വിരുതുനഗര്‍ സ്വദേശിയായ ഇവര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
കീര്‍ത്തനയുടെ സംഭവം കൂടാതെ ടി.വി.കെയുടെ മറ്റൊരു എം.എല്‍.എയ്ക്കും ചടങ്ങില്‍ അബദ്ധം പിണഞ്ഞു. വേളാച്ചേരിയില്‍ നിന്ന് വിജയിച്ച ആര്‍. കുമാര്‍ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോള്‍ ഹാജരാക്കിയത് തൊട്ടടുത്തിരുന്ന ശ്രീനിവാസന്‍ എന്ന എം.എല്‍.എയുടെ സര്‍ട്ടിഫിക്കറ്റായിരുന്നു. രേഖകള്‍ പരിശോധിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉടന്‍ തന്നെ സത്യപ്രതിജ്ഞ തടഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം മാറിപ്പോയതാണെന്ന് തിരിച്ചറിഞ്ഞ കുമാര്‍, പിന്നീട് സ്വന്തം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവര്‍ തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഭരണകക്ഷിയിലെ തന്നെ രണ്ട് അംഗങ്ങള്‍ക്ക് സംഭവിച്ച വീഴ്ച ചടങ്ങില്‍ ചെറിയതോതില്‍ കല്ലുകടിയായി.
https://www.facebook.com/Malayalivartha























