ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമ; ലോയർ വിവാദക്കുരുക്കിൽ..

കീറിയ ട്രൗസറുമായി നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നും, ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണെന്നും ഈജിപ്ഷ്യന്‍ ലോയറായ നബിഹ് അല്‍-വാഷിന്‍ പറഞ്ഞിരുന്നു. സാറ്റലൈറ്റ് ചാനലായ അല്‍ അസീമയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ നിയന്ത്രിക്കുന്നതിന് എന്തൊക്കെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാമെന്നായിരുന്നു ഈ ടാക്ക്‌ഷോയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ചര്‍ച്ച ചെയ്തിരുന്നത്.
ഷോയില്‍ ലോയർ തന്റെ അഭിപ്രായം പറഞ്ഞത് ഏറെ വിവാദമായിരിക്കുകയാണ്. കീറിയ ജീന്‍സ് ധരിച്ച് കാലുകളുടെ ഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ തങ്ങളെ ബലാത്സംഗം ചെയ്യു എന്ന സൂചനയാണ് പുരുഷന്മാര്‍ക്ക് നല്‍കുന്നതെന്നും വാഷ് പറയുന്നു.
ഇതുപോലെ ബലാത്സംഗത്തിന് വിധേയരായാല്‍ മാത്രമേ പിന്നീട് അവര്‍ സ്വയം ബഹുമാനിക്കുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ആദ്യം സ്വയം ബഹുമാനിക്കാന്‍ പഠിക്കണമെന്നും എന്നാല്‍ മാത്രമേ മറ്റുള്ളവരും അവരെ ബഹുമാനിക്കുകയുള്ളുവെന്നാണ് ഈ ലോയര്‍ പറയുന്നത്.
അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യമേറെയുണ്ട് ധാര്‍മികതയെ സംരക്ഷിക്കുന്നതിനെന്നും വാഷ് അഭിപ്രായപ്പെടുന്നു. ഇതാദ്യമായിട്ടല്ല വാഷ് ടെലിവിഷനില്‍ വിവാദ പരാമര്‍ശം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഇമാമുമായി ചേര്‍ന്ന് നടത്തിയ ടിവി ചര്‍ച്ചയിലും വാഷ് വിവാദത്തിന് തീ കൊളുത്തിയിരുന്നു. അതായത് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് മതപരമായി നിര്‍ബന്ധമുള്ള കാര്യമല്ലെന്ന ഇമാമിന്റെ പരാമര്‍ശം വാഷിനെ പ്രകോപിതനാക്കിയിരുന്നു. തുടര്‍ന്ന് വാഷ് തന്റെ ഷൂ ഊരി ഇമാമിനെ അടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























