ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ ;ഭിക്ഷാടനത്തിലേര്‍പ്പെടുന്നവരെ കാത്തിരിക്കുന്നത് തടവ് ശിക്ഷ

നഗരത്തില്‍ ഭിക്ഷാടനം നിരോധിക്കുന്നതിനായി പുതിയ ഉത്തരവ് നിലവില്‍ വന്നു. തെരുവുകളിലും മറ്റും ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. 1977 ലെ ഭിക്ഷാടന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് . നിയമം ലംഘിക്കുന്നവരെ ഐ.പി.സി 188ാം വകുപ്പ് പ്രകാരം തടവ് ശിക്ഷയ്ക്ക് വരെ വിധിച്ചേക്കാം. ട്രാഫിക്ക് സിഗ്നലുകളിലും , പാര്‍ക്കുകളിലും, സിനിമാ തീയേറ്ററുകളിലും ഭിക്ഷാടകരെകൊണ്ട് പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താനും പുതിയ നിയമം സഹായകമാവും.
പിഞ്ചുകുട്ടികളെ ചൂഷണം ചെയ്തുകൊണ്ട് ഭിക്ഷാടനം നടത്തുന്നത് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജുവനൈല്‍ നിയമം പ്രകാരം കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സത്രീകള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതായിരിക്കും. നഗരത്തിലെ പല സ്ഥലങ്ങളിലും നിരവധി പേര്‍ വികലാംഗരായും അശ്ലീലമായ രീതിയില്‍ വേഷം ധരിച്ചും ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. . ഇത്തരക്കാരുടെ മോശമായ പെരുമാറ്റവും അപകടസാധ്യതയും കണക്കിലെടുത്താണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
ചില സ്വതന്ത്ര സംഘടനകള്‍ നടത്തിയ സര്‍വ്വേ കണക്ക് പ്രകാരം 14000 ഭിക്ഷക്കാര്‍ നഗരത്തിലുണ്ട്. ഇതില്‍ 1500 ഓളം കുട്ടികളാണ്.
https://www.facebook.com/Malayalivartha


























