Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭർത്താവിന്റെ ക്രൂര വിനോദത്തിൽ ഞെട്ടിത്തരിച്ച് അന്വേഷണ സംഘം

09 NOVEMBER 2017 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഭാര്യ തന്നെക്കാള്‍ സൗന്ദര്യവതിയാണെന്ന അപകര്‍ഷതാബോധം അയാളെ സദാ അലട്ടിയിരുന്നു. പ്രതികാരദാഹിയായിരുന്നു അയാള്‍. ഭാര്യയെ സദാ സംശയം. ഭാര്യ പുറത്തിറങ്ങുന്നതും ആളുകളുമായി സംസാരിക്കുന്നതും അയാള്‍ക്ക്‌ സഹിക്കുമായിരുന്നില്ല.

എന്നാല്‍ ഭാര്യയാകട്ടെ വളരെ സോഷ്യല്‍ സ്വഭാവക്കാരിയും. മദ്ധ്യപ്രദേശിലെ മുറേനക്കടുത്തുള്ള ‘ജാത്താവര്‍’ ഗ്രാമവാസിയായ ധീരേന്ദ്ര തോമറും ഭാര്യ സാവിത്രി തോമറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട് 5 മാസം പിന്നിട്ടിരുന്നു. അതിനുള്ള പ്രധാന കാരണം ബ്യൂട്ടീഷ്യന്‍ കോഴ്സ് പാസ്സായ സാവിത്രിക്ക് മുറേന പട്ടണത്തില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ ഭര്‍ത്താവ് ധീരേന്ദ്ര തോമര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടാനും ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പട്ടണത്തില്‍ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ഇതാവശ്യമാണെന്ന് സാവിത്രി ഭര്‍ത്താവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഭര്‍ത്താവിനെയും ഒപ്പം കൂട്ടി അവര്‍ മുറേന പട്ടണത്തിലെ പാട്ടി ഗലി എന്ന സ്ഥലത്ത് ബ്യൂട്ടി പാര്‍ലറും വീടും വാടകയ്ക്കെടുത്തു. ‘വൈഷ്ണവി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റർ’ എന്നായിരുന്നു കടയുടെ പേര്. എന്നാല്‍ ആ സൗഹൃദ അന്തരീക്ഷം അധികനാള്‍ നീണ്ടുനിന്നില്ല.

ബന്ധത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, മിക്കദിവസവും ഇരുവരും വഴക്കായി. ഭര്‍ത്താവ് ധീരേന്ദ്ര തോമറിനു മെല്ലെ മെല്ല സാവിത്രിയില്‍ സംശയം ബലപ്പെടാന്‍ തുടങ്ങി. അയാള്‍ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി ഗ്രാമത്തിലേക്ക് മടങ്ങാന്‍ സാവിത്രിയെ പലതവണ നിര്‍ബന്ധിച്ചെങ്കിലും അവരതിന് കൂട്ടാക്കിയില്ല. പലദിവസങ്ങളായുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ സാവിത്രിയുമായി പിണങ്ങി അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങി. സാവിത്രി ഒപ്പം മടങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ ആ വീട്ടില്‍ ഒറ്റയ്ക്ക് താമസമായി. ബ്യൂട്ടി പാര്‍ലര്‍ ജോലികള്‍ വര്‍ദ്ധിച്ചു. ഒപ്പം വരുമാനവും.

നാലഞ്ചുമാസം ഇങ്ങനെ കടന്നുപോയി. ഇതിനിടെ സാവിത്രിയെ തിരിച്ചുകൊണ്ടുപോകാന്‍ അയാള്‍ ഭീഷണിയുള്‍പ്പെടെ പല വഴികളും നോക്കിയെങ്കിലും സാവിത്രി വഴങ്ങാന്‍ കൂട്ടാക്കിയില്ല. തന്നോടൊപ്പം മുറേനയില്‍ താമസിക്കാനുള്ള സാവുത്രിയുടെ അഭ്യര്‍ഥന അയാളും അപ്പാടെ തള്ളിക്കളഞ്ഞു. ഒടുവില്‍ അനുസരിക്കില്ലെന്നു ബോദ്ധ്യം വന്നപ്പോള്‍ സാവിത്രിയെ ഇല്ലാതാ ക്കാന്‍ അയാള്‍ പദ്ധതി തയ്യാറാക്കി.

ഒരു കൊലക്കേസില്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ‘മസ്താനാ’ എന്ന ബ്രിജേഷ് ജാട്ടവിനെ ചട്ടം കെട്ടി. ക്വൊട്ടേഷന്‍ തുക അന്‍പതിനായിരം ഉറപ്പിച്ചു 10000 രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി തുക നല്‍കണമെങ്കില്‍ ഭാര്യയുടെ മരണനിലവിളി മൊബൈല്‍ ഫോണിലൂടെ കേള്‍പ്പിക്കണമെന്ന അയാളുടെ നിബന്ധനയും അംഗീകരിക്കപ്പെട്ടു.

ഘാതകന്‍ മസ്താന കൊലനടത്താനായി കമലേഷ് കുശ്വാഹ, മുകേഷ് രജക്ക്, രാംനിവാസ് ജാട്ടവ്, അയാളുടെ ഭാര്യ പുഷ്പ എന്നിവരെ ഒപ്പം കൂട്ടി. പുഷ്പ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 നു സാവിത്രിയുടെ ബ്യൂട്ടി പാര്‍ലറില്‍ എത്തി പിറ്റേ ദിവസത്തെ ഒരു പ്രോഗ്രാമിന് സ്ത്രീകള്‍ക്ക് മേക്കപ്പിടാന്‍ വേണ്ടി അവരെ ബുക്ക് ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ 31 നു രാവിലെ പുഷ്പ ഒരു ബോലെരോ വാഹനത്തില്‍ ഭര്‍ത്താവ് രാംനിവാസ് ജാട്ടവുമൊത്തു പാട്ടി ഗലിയിലെത്തി സാവിത്രി യെയും കൂട്ടി ഗോപിനാഥ് പാലത്തിനടുത്തെത്തിയപ്പോള്‍ മസ്താനയും മുകേഷും,കമലേഷും വാഹനത്തില്‍ കയറുകയായിരുന്നു.

വാഹനമോടിച്ചിരുന്നത് രാംനിവാസ് ആയിരുന്നു. മുറേന ബാരിയറിലെത്തിയപ്പോള്‍ അവിടെനിന്നു എല്ലാവർക്കും പെപ്സി വാങ്ങി, സാവിത്രിക്കുള്ള പെപ്സിയില്‍ മാത്രം ഉറക്കഗുളിക പൊടിച്ചിട്ടു നല്‍കി. വണ്ടി ഗ്വാളിയാര്‍ - ശിവപുരി റോഡിലായപ്പോഴേക്കും മുന്‍സീറ്റിലിരുന്ന സാവിത്രി മെല്ലെ മയക്കത്തിലേക്ക് വഴുതിവീണു. വണ്ടി, വഴിയില്‍ പുഷ്പയുടെ ഗ്രാമമായ ബിചോലിയില്‍ നിര്‍ത്തി അവരെ അവിടെ ഇറക്കിവിട്ടു.

പിന്നീട് മുന്നോട്ടു പോയി ആളൊഴിഞ്ഞ ഷേര്‍പ്പൂര്‍ പാലത്തിനടുത്ത് നിര്‍ത്തി മസ്താന കയ്യിലിരുന്ന ബൈക്കിന്‍റെ ക്ലച്ചുവയര്‍ കൊണ്ട് സാവിത്രിയുടെ കഴുത്തുമുറുക്കി. ഞെട്ടിയുണര്‍ന്ന സാവിത്രി അലറിക്കരയാന്‍ തുടങ്ങിയപ്പോള്‍ കൊല്ലാന്‍ ക്വൊട്ടേഷന്‍ തന്നത് ഭര്‍ത്തവാണെന്നും അദ്ദേഹത്തോട് ജീവനുവേണ്ടി യാചിക്കാനും മസ്താന ആവശ്യപ്പെട്ടു മൊബൈല്‍ ധീരെന്ദ്രയുമായി കണക്റ്റ് ചെയ്തു സാവിത്രിയുടെ ചെവിയില്‍ വച്ചുകൊടുത്തു.

സാവിത്രിയുടെ തലമുടിയും ,കൈകളും മറ്റുള്ളവര്‍ പുറകോട്ടു മുറുകെ വലിച്ചു പിടിച്ചിരുന്നു. കഴുത്തില്‍ വയര്‍ മുറുക്കി മസ്താനയും. കൊല്ലരുതെന്ന സാവിത്രിയുടെ അപേക്ഷക്ക് പച്ചത്തെറിയായിരുന്നു ധീരേന്ദ്രയുടെ മറുപടി. അയാള്‍ അവരെ വേശ്യ എന്നുവിളിച്ചാക്ഷേപിച്ചു. “നിനക്കിനി ജീവിക്കാന്‍ അര്‍ഹതയില്ല. എനിക്ക് നിന്നെ ആവശ്യമില്ല.” മരണ വെപ്രാളത്തില്‍ പിടഞ്ഞ സാവിത്രിയുടെ കരച്ചിലും മരണത്തിനു മുന്‍പുള്ള അവരുടെ ആര്‍ത്തനാദവും അയാളുടെ മനസ്സലിയിച്ചില്ല.. അയാള്‍ ഫോണില്‍ക്കൂടെ അസഭ്യവര്‍ഷം തുടരവേ തന്നെ സാവിത്രിയുടെ അവസാനശ്വാസവും നിലച്ചു.

അവര്‍ മരിച്ചെന്നു ബോദ്ധ്യമായപ്പോള്‍ മൃതദേഹം പാലത്തിനു തൊട്ടടുത്തു തന്നെ വലിച്ചെറിഞ്ഞ ശേഷം ഘാതകര്‍ ധീരേന്ദ്രയുടെ അടുത്തെത്തി ബാക്കിതുകയും സമ്മാനമായി മദ്യക്കുപ്പികളും വാങ്ങിയാണ് മടങ്ങിയത്. നവംബര്‍ 1 ന് സാവിത്രിയുടെ മൃതദേഹം കണ്ടെടുത്ത പോലീസ് അവരെ തിരിച്ചറിയാനായി ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിലും ,പത്രങ്ങളിലും വൈറലാക്കി. അങ്ങനെയാണ് അവരെ തിരിച്ചറിയുന്നത്‌.

സാവിത്രി താമസിച്ചിരുന്ന പാട്ടി ഗലിയിലെ CCTV ദൃശ്യങ്ങളില്‍ നിന്ന് അവര്‍ ഒരു സ്ത്രീക്കൊപ്പം 31 നു രാവിലെ നടന്നു നീങ്ങുന്ന ദൃശ്യവും, അവര്‍ ഒരു സ്ത്രീക്കൊപ്പം ബോലെരോയില്‍ കയറിപ്പോകുന്നത്‌ കണ്ടു എന്ന സാക്ഷിമൊഴികളുമാണ് അന്വേഷണം പുഷ്പ എന്ന സ്ത്രീയിലേക്ക് നയിച്ചത്. പുഷ്പ്പ എല്ലാം തുറന്നു പറയുകയും കുറ്റവാളികള്‍ എല്ലാവരും ഭര്‍ത്താവ് ധീരേന്ദ്ര തോമര്‍ ഉള്‍പ്പെടെ അറസ്റ്റിലാകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends