ഇന്ത്യ-ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടികള്‍ക്കായി മോദി ഈ മാസം ഫിലിപ്പീന്‍സില്‍

ഇന്ത്യ-ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടികള്‍ക്കായി മോദി ഈ മാസം ഫിലിപ്പീന്‍സില്‍. ഇതിൽ പങ്കെടുക്കാന്‍ മോദി ബുധനാഴ്ച ലാവോസ് തലസ്ഥാനമായ വിയന്‍റിയാനിലത്തെി. ഇന്ത്യയുടെ സുരക്ഷ, വ്യാപാരം എന്നീ വിഷയങ്ങളിലൂന്നിയ മൂന്നുദിവസത്തെ നയതന്ത്ര ചര്‍ച്ചകളാണ് മോദി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളുമായി നടത്തുക.
വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ചയാണ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി വ്യാപാരമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി (കിഴക്കന്‍ രാജ്യങ്ങള്‍) പ്രീതി സരണ്‍ പറഞ്ഞു.
മോദി ഇത് മൂന്നാം തവണയാണ് ഈ ഉച്ചകോടികളില്‍ പങ്കെടുക്കുന്നത്. ആസിയാന്‍ സഹകരണം വളരെ നിര്‍ണായകമാണെന്നും രാജ്യത്തിന്‍െറ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് അത് അനിവാര്യമാണെന്നും ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന സമയത്ത് മോദി പറഞ്ഞു.
ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രധാനവേദിയാണ് കിഴക്കന്‍ ഏഷ്യ ഉച്ചകോടി. ഇന്ത്യ ഈ സംഘത്തിലെ സ്ഥാപകാംഗമാണ്. 10 ആസിയാന്‍ രാജ്യങ്ങളിലെയും 18 കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരാണ് ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്
https://www.facebook.com/Malayalivartha


























