ബലൂണിനുള്ളിൽ ശുക്ലം നിറയ്ക്കാനാകുമോ...? ആരോപണങ്ങളെ പൊളിച്ചടുക്കി ഡോക്ടറിന്റെ ട്വീറ്റ് വൈറലാകുന്നു...

തലസ്ഥാനത്ത് ബലൂണുകളിൽ ശുക്ലം നിറച്ച് പെൺകുട്ടികൾക്കുനേരെ എറിയുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നുവരികയാണ്. ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ തന്റെ മുഖത്ത് ഓട്ടോയിലെത്തിയ സംഘം ബലൂണിൽ ശുക്ലം നിറച്ച് എറിഞ്ഞതായി ഒരു പെൺകുട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഓട്ടോയില്‍ എത്തിയവര്‍ ഒരു ദ്രാവകം നിറച്ചതെന്ന് തോന്നുന്ന ബലൂണ്‍ എന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇത് പൊട്ടി അതിലെ ദ്രാവകം എന്‍റെ ശരീരത്തിലും വസ്ത്രത്തിലും തെറിച്ചു. എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലായില്ല ഹോട്ടലില്‍ എത്തിയപ്പോഴാണ് അത് ശുക്ലമാണെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് തന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫെബ്രുവരി 24ന് ഇട്ട പോസ്റ്റിൽ പെൺകുട്ടി പറഞ്ഞത്.
ശുക്ലം നിറച്ച ബലൂണുകള്‍ തലസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ എറിയുന്നുവെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചായം നിറച്ച ബലൂണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ ശുക്ലം നിറച്ച് ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്‌ആര്‍ കോളേജ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. അതിനിടെയാണ് ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റ് കോളേജുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നത്. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പ്രതിഷധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ബലൂണിൽ ശുക്ലം നിറച്ച് എറിയുന്നുവെന്ന് പരാതിപ്പെടുന്നവരെ പൊളിച്ചടയ്ക്കിയിരിക്കുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍ ജഗദീഷ് ജെ ഹിരെമുത്. ഗുഡ് ഡോക്ടര്‍ എന്ന പേരിലുള്ള ട്വീറ്റുകളിലൂടെ അദ്ദേഹം പറയുന്നത് ബലൂണിനകത്ത് ഒരിക്കലും ശുക്ലം ശേഖരിക്കാന്‍ സാധ്യമല്ലെന്നും ഇത് വ്യാജപ്രചാരണമെന്നുമാണ്.
അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ എത്തിയാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ശുക്ലം ഉണങ്ങിപ്പോകുമെന്നും അതുകൊണ്ടാണ് ശുക്ലം ബാങ്കുകളില്‍ ഇത് പ്രത്യേകം തയ്യാറാക്കിയ ട്യൂബുകളില്‍ ശേഖരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. അരോഗ്യവാനായ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ ആദ്യ സ്ഖലനത്തില്‍ അഞ്ച് മില്ലി ശുക്ലം മാത്രമാണ് ഉണ്ടാകുന്നത്. വീണ്ടും സ്ഖലനമുണ്ടായാല്‍ ഇതിന്റെ അളവ് കുറയും. വീണ്ടും സ്ഖലനം നടത്തിയാല്‍ വേദനയാണ് ഉണ്ടാവുകയെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു. പുരുഷന്‍മാര്‍ അവരുടെ വൃക്ഷണ സഞ്ചിയില്‍ വീഞ്ഞുകുപ്പിയല്ല കൊണ്ടുനടക്കുന്നത്. ഈ കണക്ക് നോക്കിയാല്‍ ഒരു ബലൂണില്‍ ശുക്ലം നിറയ്ക്കാന്‍ ഒരേസമയം നുറിലധികം ആളുകള്‍ പരിശ്രമിക്കേണ്ടിവരും.
ജലവുമായോ മറ്റെന്തെങ്കിലും ദ്രാവകവുമായോ കലരുകയാണെങ്കില്‍ ശുക്ലം കട്ടപിടിച്ച് നശിച്ചുപോകാനും സാധ്യതതയുണ്ട്. 0.5 മില്ലി മുതല്‍ ഒരു മില്ലീ വരെയുള്ള ദ്രവീകൃത നൈട്രജന്‍ നിറച്ചിട്ടുള്ള ടാങ്കിനുള്ളിലാണ് ശുക്ലം സ്വാഭാവിക രൂപത്തില്‍ സംഭരിച്ച് വെക്കുക. ബലൂണിനുള്ളില്‍ ശുക്ലവും ദ്രവീകൃത നൈട്രജനും ശേഖരിക്കാന്‍ സാധിക്കില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യണം.- ഡോക്ടർ ട്വീറ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha


























