ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം; സീതാറാം യച്ചൂരിയ്ക്ക് പരിഭവത്തോടെ മടങ്ങാം

ത്രിപുരയും പോയതോടെ സീതാറാം യച്ചൂരി ജനറൽ സെക്രട്ടി സ്ഥാനത്ത് നിന്നും തെറിക്കുമെന്ന് ഉറപ്പായി. യച്ചൂരിക്ക് പാർലെമെന്ററി വ്യാമോഹമാണെന്നും അദ്ദേഹത്തിന്റെ പിടിപ്പുകേടാണ് ത്രിപുരയെ തകർത്തതെന്നും സി പി എമ്മുകാർ അടക്കം പറഞ്ഞ് തുടങ്ങി. വി എസിന്റെ വിശ്വസ്തനായ യച്ചൂരി രംഗം ഒഴിയുമ്പോൾ പാർട്ടി പൂജ്യമായെന്ന വ്യസനം മാത്രമാണ് ബാക്കി. എം.പിയാകാനും കോൺഗ്രസ് മന്ത്രിസഭയുണ്ടാക്കാനും നടന്ന നേരത്ത് പത്ത് വാഴ വച്ചെങ്കിലോ എന്നും ചിന്തിക്കുന്നവരുണ്ട്.
ത്രിപുര ഫലം വന്നപ്പോൾ സി പി ഐ എം സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മാർക്സിസ്റ്റ് പാർട്ടി കേരള പാർട്ടിയല്ലെന്നും ദേശീയ പാർട്ടിയാണെന്നും സമർത്ഥിക്കാൻ ഉന്നയിച്ച വിശേഷണമാണ് എല്ലാവരും ഓർത്തത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് അല്ലെന്ന് വികാരനിർഭരമായി യച്ചൂരി പറഞ്ഞു. കോൺഗ്രസ് ബന്ധം ചർച്ചാ വിഷയമായപ്പോഴായിരുന്നു യച്ചൂരിയുടെ പ്രതികരണം. ത്രിപുരയും പോയതോടെ വിശേഷണം അന്വർത്ഥമായി.
സി പി എം ചരിത്രമണ്ടത്തരങ്ങളുടെ പാർട്ടിയാണ്. ഇക്കാലമത്രയും അവർ രാജ്യത്തിന്റെ മാറിൽ തെറ്റിദ്ധാരണകളുടെ കൊട്ടാരമാണ് പണിതിട്ടുള്ളത്. ജ്യോതി ബാസുവിന് പ്രധാനമന്ത്രിയാകാൻ ലഭിച്ച അവസരം വെറും ഈഗോയുടെ പേരിൽ വേണ്ടെന്നു വച്ചു. ലോകസഭാ സ്പീക്കർ സ്ഥാനത്ത് നിന്നും സോമനാഥ് ചാറ്റർജിയെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന്റെ പാർട്ടി വിടലിൽ അവസാനിച്ചു.
കേരളത്തിൽ മാത്രമാണ് ഇനി ചെങ്കൊടി പാറുന്നത്. അടുത്ത തെരഞ്ഞടുപ്പോടെ പാളയത്തെ ചെങ്കൊടി ശംഖുമത്തെത്തും എന്ന് പറയാൻ രസികൻമാർ യഥേഷ്ടമുണ്ട്. ബംഗാളിലെ അവസാന ഇടതുഭരണം പോലെയാണ് കേരളത്തിൽ പിണറായി ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളുടെ ഫലമായി കേരളത്തിൽ ഒരാൾ പട്ടിണി മർദ്ദനത്തെ തുടർന്ന് ഒരു ആദിവാസി മരിച്ചു. കോൺഗ്രസും സിപിഎമ്മും ഒരേ മനസും ശരീരവുമായി പ്രവർത്തിക്കുന്നു എന്നത് മാത്രമാണ് കേരളത്തിലെ ഏക നേട്ടം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മസിൽ കാരണം കേരളത്തിൽ സാധാരണക്കാർക്ക് ജീവിക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്.
റ്റി .പി .മോഡൽ കൊലപാതകങ്ങൾ പാർട്ടിക്ക് ഹരമാണ്. എന്നിട്ട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യും. കേരളീയർ പൊതുവേ സമാധാന പ്രിയരാണ്. അവർക്ക് മരണത്തെ ഭയമാണ്. കൊലപാതകങ്ങൾ അംഗീകരിക്കുകയില്ല. അങ്ങനെയുള്ള നാട്ടി ലാണ് ഭരിക്കുന്ന പാർട്ടി ജനങ്ങളെ കൊല്ലുന്നത്. ക്രമസമാധാനനില തകർന്നുവെന്ന് പറയുനത് ഘടക കക്ഷിയായ സി പി ഐയാണ്. മുഖ്യമന്ത്രിക്കെതിരെ അവർ കാഹളം മുഴക്കുന്നു. മന്ത്രിസഭയിൽ അഴിമതിയുണ്ടെന്ന് ഘടകകക്ഷി തന്നെ ആരോപിക്കുന്നു. ഇങ്ങനെയൊക്കെ പറയേണ്ടത് മുന്നണി വിട്ട ശേഷമാണെന്ന് സി പി എം തിരിച്ചടിക്കുന്നു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളം ബംഗാളാകുമെന്ന് സി പി എം ഐക്കാർ തന്നെ പറയുന്നു.
യച്ചൂരിയുടെ പ്രഭാവം അവസാനിച്ചു. അദ്ദേഹം സ്വമേധയാ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. പ്രകാശ് കാരാട്ടും കേരള ടീമും യച്ചൂരിയെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. അദ്ദേഹം രാജിവച്ചില്ലെങ്കിൽ കാരാട്ടും സംഘവും എ കെ ജി സെന്ററിലെ നിത്യ വ്യവഹാരികളാകും. കാനത്തിനും കൂട്ടർക്കും സി പി എമ്മിന്റെ പതനത്തിൽ ആഹ്ലാദം മാത്രമാണുള്ളത്. ഏതായാലും കോൺഗ്രസുമായി കൂടേണ്ടതില്ലെന്ന പിണറായിയുടെ തീരുമാനം ശരിയായി. പ്രത്യേകിച്ച് കോൺഗ്രസ് ചിത്രത്തിൽ ഇല്ലാതായ സാഹചര്യത്തിൽ.
https://www.facebook.com/Malayalivartha

























