ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞെന്ന് കിംവദന്തി ; പശ്ചിമ ബംഗാളിൽ സംഘര്‍ഷാവസ്ഥ ;നോര്‍ത്ത് 24 പര്‍ഗാനാസില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ വെള്ളിയാഴ്ച ഹോളി ആഘോഷത്തിനിടെ സംഘര്‍ഷാവസ്ഥ. ചാള്‍ട്ടബേരിയ മേഖലയിലെ ഒരു ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞു എന്ന കിംവദന്തിയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാല്‍ ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയോ അതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല.
സംഘര്‍ഷ സാഹചര്യം പരിഗണിച് ദ്രുതകര്‍മ്മ സേയെ മേഖലയില്‍ നിയോഗിച്ചു. 144 പ്രകാരം മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സമാധാനം പുനഃസ്ഥാപിച്ചുവരുന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ല.
അതേസമയം, ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞു എന്ന കിംവദന്തിയെ കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം വര്‍ഗീയ സംഘര്‍ഷത്തിന് ഇടയായ ബദുരിയയിലാണ് ഇത്തവണയും സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം പല തവണ നേരിയ സംഘര്‍ഷങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ബംാദേശ് അതിര്‍ത്തി ജില്ലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























