നമ്മെപ്പോലുള്ള പിന്നാക്കസമുദായക്കാരും ദരിദ്രരുമായ ജനവിഭാഗങ്ങൾക്ക് അംബേദ്കർ എന്നും പ്രചോദനമാണ്; അംബേദ്കർ സ്വപ്നം കണ്ട ഇന്ത്യ ഇപ്പോൾ യാഥാർത്ഥ്യമായെന്ന് മോദി

അംബേദ്കറിന്റെ ജന്മദിന വാർഷികത്തിന്റെ ഭാഗമായി ഗ്രാം സ്വരാജ് അഭിയാൻഎന്ന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് മോദി പറഞ്ഞു. നമ്മെപ്പോലുള്ള പിന്നാക്കസമുദായക്കാരും ദരിദ്രരുമായ ജനവിഭാഗങ്ങൾക്ക് അംബേദ്കർ എന്നും പ്രചോദനമാണ്. അംബേദ്കർ സ്വപ്നം കണ്ട ഇന്ത്യ യാഥാർത്ഥ്യമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1940കളിൽ ലോകം യുദ്ധത്തെക്കുറിച്ചും വിഭജനങ്ങളെക്കുറിച്ചും മാത്രം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മനുഷ്യൻ മാത്രമാണ് ഐക്യം, കേന്ദ്രീകൃത ഭരണം എന്നിവയെക്കുറിച്ച് ജനങ്ങളിൽ ഉത്ബോധനമുണ്ടാക്കിയത്. ആ ഒരാൾ ബാബാ സാഹേബ് അംബേദ്കറായിരുന്നു മോദി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനങ്ങളെക്കുറിച്ച് അംബേദ്കർ കണ്ട സ്വപ്നങ്ങളാണ് സർക്കാർ ഇന്ന് നടപ്പാക്കുന്നത്. ജലസേചനം, തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് വിവരണാതീതമാണെന്ന് മോദി കൂട്ടിച്ചേർത്തു.
ആയുഷമാൻ ഭാരത്പദ്ധതിയുടെ കീഴിൽ 10 കോടി കുടുംബങ്ങളിൽ നിന്നായി 50കോടി പേർക്ക് വർഷത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 3000 ജൻ ഔഷധി സ്റ്റോറുകൾ രാജ്യത്ത് ഇതുവരെ തുറന്നു കഴിഞ്ഞു. ഇതുവഴി 800 തരം മരുന്നുകൾ വിലക്കുറവിൽ വിതരണം ചെയ്യുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























