കോളേജ് വിദ്യാർത്ഥിനിയെ റെസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തി മുൻ കാമുകനും കൂട്ടരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു... പിടിയിലായപ്പോൾ പോലീസിന്റെയും നാട്ടുകാരുടെയും വക മുട്ടൻ പണി

ശനിയാഴ്ച ഭോപ്പാലിലെ ഒരു റെസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തിയ കാമുകനും കൂട്ടരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി ഇക്കാര്യം കുടുംബാംഗങ്ങളോട് പറഞ്ഞതോടെ ഇവർ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച പരാതിയുമായി പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ മുഴുവൻ പ്രതികളെയും പിടികൂടി.
മുൻ കാമുകൻ ഉൾപ്പെടെ നാല് പ്രതികളെയും പിടികൂടിയതിന് ശേഷം മദ്ധ്യപ്രദേശ് പൊലീസ് പൊതുജനമദ്ധ്യത്തിൽ കൂടി നടത്തിച്ചു. കൂകിവിളിച്ചും ചെരുപ്പൂരി എറിഞ്ഞുമാണ് നാട്ടുകാർ ഇവരെ സ്വീകരിച്ചത് പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകിയതെന്ന് മദ്ധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മുൻ കാമുകൻ ശൈലേന്ദ്ര (21), സുഹൃത്തുക്കളായ സോനു ദാന്ഗി(21), ദിരാജ് രാജ്പുത്(26), ചിമൻ രാജ്പുത്(25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തുടർന്ന് പ്രതികളെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോഡിലൂടെ കിലോമീറ്ററുകളോളം നടത്തിച്ചു. പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭയമുണ്ടാക്കുവാനുമാണ് പ്രതികളെ പൊതുജനമദ്ധ്യത്തിൽ എത്തിച്ചത്.
https://www.facebook.com/Malayalivartha

























