Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണുള്ളതെന്ന് നിയമസഭയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ്. ജനങ്ങള്‍ക്ക മേല്‍ അധിക ബാധ്യത അടിച്ചേല്‍പിക്കുന്ന ബജറ്റിനെതിരെ പ്രതിപക്ഷം സഭയില്‍ നടത്തികൊണ്ടിരിക്കുന്ന പരാക്രമങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണെന്ന പുതിയ ക്യാപ്‌സൂള്‍ ഇറക്കിയത്. എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

09 FEBRUARY 2023 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രണ്ട് നാള്‍ കേരളം കാത്തിരുന്ന നിയമസഭ പ്രഖ്യാപനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നടത്തി. സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസില്‍ എന്തെങ്കിലും കുറവു വരുത്തുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപക്ഷം അടക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൂട്ടിയ ചില്ലിക്കാശ് കുറയ്ക്കില്ലെന്ന് ശക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുകയും. പാവപ്പെട്ടവരെ പിഴിയാനായി സെസും, നികുതിയും കൂട്ടിയതിനെ ന്യായീകരിക്കാന്‍ഇഎംഎസിന്റെ ആദ്യ മന്ത്രിസഭയിലെ പ്രഖ്യാപനം കോട്ട് ചെയ്ത് പിണറായി സര്‍ക്കാര്‍ നവകേരള സൃഷ്ടിയ്ക്കായി മുന്നേറുകയാണെന്ന പ്രഖ്യാപനത്തോടെ സെസ് കൂട്ടല്‍ തത്വത്തില്‍ നിയമസഭയില്‍ അംഗീകാരം നേടി പോയി.

പട്ടിണികിടക്കുന്നവന്റെ ദുഖങ്ങളോ കഷ്ടപാടുകളോ അറിയേണ്ട കാര്യമില്ലെന്ന് ഒന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഭാഗത്ത് പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമായി. കേരളത്തില്‍ നിന്ന് പിരിക്കുന്ന പെട്രോളിന് കേന്ദ്രം ഇരുപത് രൂപ പിരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന് പ്രതിസന്ധി വരുമ്പോള്‍ ഇന്ധനവും, മദ്യവും മാത്രമാണ് സെസ്ും, നികുതിയും കൂട്ടാന്‍ മാത്രം കഴിയുകയുള്ളൂവെന്ന സത്യാവസ്ഥയും ബാലഗോപാല്‍ പ്രഖ്യാപിച്ചു. അതോടെ ഇനിയും ഇന്ധനത്തിനും, മദ്യത്തിനും വിലകൂട്ടുമെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം വിലക്കയറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാല്‍ സമരത്തില്‍ നിന്നും പിന്‍ാമറില്ലെന്ന് പ്രതിപക്ഷനേതാവും പ്രഖ്യാപിച്ചു.

സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണുള്ളതെന്ന് നിയമസഭയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ്. ജനങ്ങള്‍ക്ക മേല്‍ അധിക ബാധ്യത അടിച്ചേല്‍പിക്കുന്ന ബജറ്റിനെതിരെ പ്രതിപക്ഷം സഭയില്‍ നടത്തികൊണ്ടിരിക്കുന്ന പരാക്രമങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണെന്ന പുതിയ ക്യാപ്‌സൂള്‍ ഇറക്കിയത്. എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്കുന്നത് കേരളമാണ്. പതിനൊന്നായിരം കോടി രൂപയാണ് സര്‍ക്കാര്‍ അതിനായി ചിലവഴിക്കുന്നത്. പതിനായിരം കോടി രൂപയുണ്ടാക്കണമെങ്കില്‍ സെസ് വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ബാലഗോപാല്‍ സഭയെ അറിയിച്ചത്. എന്നാല്‍ സമ്പൂര്‍ണ്ണ വീട് നിര്‍മ്മാണത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇത്തിരി കടന്ന കൈയ്യായി പോയെന്ന് തോന്നുന്നു. അതായത് അടുത്ത സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. മന്നു ലക്ഷം വീടുകള്‍ പൂര്‍ത്തിയായാല്‍ ലോകത്ത്  മുഴുവന്‍ പേര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തേയക്ക് പാര്‍പ്പിട പൂര്‍ത്തീകരണ ലക്ഷ്യത്തിലേയ്ക്ക് കേരളം എത്തുമെന്നത് കൂട്ട ചിരിയോടെയാണ് പ്രതിപക്ഷം വരവേറ്റത്.

വീടില്ലാതെ കഷ്ടപ്പെടുന്നവരുടെ ദയനീയ ചിത്രങ്ങള്‍ ദിനം പ്രതിയെന്നോണം മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സകല നഷ്ടങ്ങള്‍ക്കും ഉത്തരവാദികളായി കേന്ദ്രത്തെ കുറ്റം പറയാനും ബാലഗോപാല്‍ മറന്നില്ല. കേന്ദ്രവിഹിതം വെട്ടി കുറച്ചതും ജിഎസ്ടിയില്‍ കേരളത്തെ കടക്കെണിയിലാക്കിയതും എണ്ണിപറഞ്ഞിട്ടും കോണ്‍ഗ്രസിനോടുളള കലിപ്പ് വിട്ടില്ല. കേരളം കട്ടപ്പുറത്തല്ലെന്ന് ധനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കൊണ്ടിരുന്നു. കേന്ദ്രത്തില്‍ പ്രണബ് മുഖര്‍ജി തുടങ്ങിവെച്ച ജിഎസ്ടി മോദി സര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിന് കിട്ടേണ്ടിയിരുന്ന സെയില്‍സ് ടാക്‌സ് പോലും അവര്‍ കൊള്ളയടിക്കുകയാണ്.

കാര്‍വാങ്ങലും മുഖ്യമന്ത്രിയുടെ വീട്ടില്‍ പശുതൊഴുത്ത് കെട്ടലുമൊന്നും വലിയ ദൂര്‍ത്തല്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ 42 ലക്ഷത്തിന്റെ പശുതൊഴുത്ത് എ.സിയാണോയെന്ന ചോദ്യവും ഉയര്‍ന്നു. തൊഴുത്തിന് മാത്രമല്ല മതില്‍ നിര്‍മ്മാണത്തിനും കൂടിയാണ് തുക അനുവദിച്ചതെന്ന പറഞ്ഞ് ക്ലിഫ് ഹൗസിലെ പശുതൊഴുത്തിന്റെ നാല്പത്തിരണ്ട് ലക്ഷം രൂപയെ ന്യായീകരിക്കാനും ധനമന്ത്രി മറന്നില്ല. മന്ത്രിമാര്‍ വിദേശത്ത് പോകുന്നതും ധനമന്ത്രിയുടെ കണ്ണില്‍ ധൂര്‍ത്തല്ല.

പിന്നെന്താണ് ധൂര്‍ത്തെന്ന് ചോദിക്കാന്‍ പ്രതിപക്ഷത്തിന് അവസരവും ചോദിച്ചില്ല. എങ്കിലും കേരളത്തിലെ ജനങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സെസ് പിന്‍വലിക്കണമെങ്കില്‍ പെന്‍ഷന്‍ നിറുത്തലാക്കണമെന്നാണ് ബാലഗോപാല്‍ പറയുന്നത്. ക്ഷേമപെന്‍ഷന്‍ നിറുത്തലാക്കിയ ക്രൂരത പ്രതിപക്ഷത്തിന്റെ തലയില്‍ വെച്ചു കെട്ടാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുകയും ചെയ്തു.

നിയമസഭയിലെ 27 ബജറ്റ് ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രയും പരിതാപകരമായ ബജറ്റ് ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ മേഖലയെയും ബജറ്റില്‍ കടന്നാക്രമിച്ചിരിക്കുകയാണ്. ഓരോ മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. ദിശാബോധമില്ലാത്ത ബജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യത്തിന് നിലവില്‍ ചുമത്തിയിട്ടുള്ളത് 251 ശതമാനം നികുതിയാണ്. മദ്യത്തിന്റെ നികുതി കൂട്ടിയാല്‍ ഉപയോഗം കുറയുമെന്ന് പറയുന്നത് തെറ്റാണ്. ഇതുവരെ സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടില്ല. മദ്യ നികുതി കൂടിയാല്‍ മദ്യപാനി വീട്ടില്‍ കൊടുക്കുന്ന പണത്തില്‍ കുറവ് വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കൂടാതെ, മദ്യത്തിന് വലിയ വില ഈടാക്കിയാല്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന മയക്കുമരുന്നലേക്ക് ആളുകള്‍ പോകും. ഒരു വശത്ത ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തുകയും മറ്റൊരു വശത്ത് ലഹരിയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യുന്ന നയമാണിത്.നഷ്ടപരിഹാരം ലഭിക്കുന്ന സമയത്ത് കേരളം നികുതിഘടന ക്രമീകരിച്ചില്ല. നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതൊന്നും സര്‍ക്കാര്‍ പരിശോധിക്കുന്നില്ല. സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടിയിട്ടും നികുതി കൂടിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒരു സാധാരണ വീട്ടിലുണ്ടായിരുന്ന ചെലവിനെ ഈ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റം കാരണം 3500 മുതല്‍ 4000 രൂപ വരെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധന വില കൂട്ടുമ്പോള്‍ ഓര്‍ഗാനിക് ആയിട്ടും കൃത്രിമമായിട്ടും വിലക്കയറ്റം ഉണ്ടാകും. ഇക്കാര്യം ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കിഫ്ബി വെള്ളാനയാണെന്നും സംസ്ഥാനത്തിന് കിഫ്ബി അധിക ബാധ്യതയാണെന്നും സതീശന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (19 minutes ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (30 minutes ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (1 hour ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (2 hours ago)

സിഡാക് - ൽ ഒഴിവുകൾ  (2 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (2 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (2 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (2 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (2 hours ago)

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ  (3 hours ago)

യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (3 hours ago)

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..  (3 hours ago)

2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്  (3 hours ago)

കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന  (3 hours ago)

Malayali Vartha Recommends