Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.

10 FEBRUARY 2023 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃത്യസമയത്ത ജോലിക്ക് ഹാജരകണം. ജോലിയില്‍ നിന്ന് ഇടയ്ക്ക ഇറങ്ങി പോകാനാവില്ല. യൂണിഫോം നിര്‍ബന്ധം തുടങ്ങി നിയന്ത്രണങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്. അവരുടെ പ്രഭാതങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഒക്കെ ബസിനുള്ളില്‍ തന്നെയാണ്. യാത്രക്കാരുടെ ആട്ടും തുപ്പും ഉപദ്രവങ്ങളും ഒരുവശത്ത് മാനേജ്‌മെന്റിന്റെ പീഡനങ്ങളും ശിക്ഷാവിധികളും മറുവശത്ത് എല്ലാം കൊണ്ടും പൊറുതി മുട്ടി തൊഴിലെടുക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം മാത്രം സമയത്തിന് കിട്ടില്ല. എന്നാലോ ഏത് അടിയന്തിര ഘട്ടത്തിലായാലും ഉത്സവ സീസണായാലും കെ എസ് ആര്‍ ടി സി പൊതു സേവന സര്‍വ്വീസായി മുന്നിലുണ്ടാകുകയും വേണം.

ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് ഹൈക്കോടതി തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയെന്നതാണ് ഏറെ ശ്രദ്ധേയം.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. അപ്പോഴും കോടതിയില്‍ ജീവനക്കാരുടെ കാര്യം ഓര്‍മ്മിപ്പിച്ചില്ലെന്നതും വിചിത്രമാണ്.

പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. എന്നാല്‍ ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു യൂണിയന്‍ നേതാക്കളെയും കോര്‍പറേഷനെയും സര്‍ക്കാര്‍ അറിയിച്ചതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഓണക്കാലത്തെ ശമ്പളത്തിന് സഹായം നല്‍കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഡിസംബറില്‍ ഇതാവര്‍ത്തിച്ചു. സ്വന്തം ചെലവിനുള്ള വരുമാന സ്രോതസ്സ് കോര്‍പറേഷന്‍ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. 2022 ജൂലൈ മുതല്‍ സര്‍ക്കാര്‍ 50 കോടി രൂപ സഹായം നല്‍കുന്നുണ്ട്.

ശമ്പള വിതരണത്തിനു പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബാജി തുടങ്ങിയ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ഡപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍.ഹേനയുടെ സത്യവാങ്മൂലം. വസ്തുതകള്‍ അറിയാതെയാണു ഹര്‍ജിക്കാര്‍ ഈയാവശ്യം ഉന്നയിക്കുന്നതെന്നു കോര്‍പറേഷന്‍ വിശദീകരിച്ചു. ദിവസവരുമാനം 8 കോടിയായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതു സാധ്യമായാല്‍ മാസത്തിന്റെ ആദ്യവാരം തന്നെ ശമ്പളം നല്‍കാനാവും. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കോര്‍പറേഷനു വായ്പ നല്‍കുന്നില്ല. വരുമാനം കണ്ടെത്തുക എന്നതു ജീവനക്കാരുടെയും കോര്‍പറേഷന്റെയും ഉത്തരവാദിത്തമാണ്.

സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കിയാല്‍ പ്രതിമാസം 20-25  കോടി രൂപ അധികവരുമാനമുണ്ടാകും. ഡ്യൂട്ടി പാറ്റേണ്‍ സംസ്ഥാനമെങ്ങും നടപ്പാക്കാന്‍ 6 മാസം വേണ്ടി വരും. ഇതിനു ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കാന്‍ യൂണിയനുകള്‍ സര്‍ക്കാരിനു മുന്നില്‍ സമ്മതിച്ചെങ്കിലും അതു കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. കോടതി സ്റ്റേ നിരാകരിച്ചതോടെയാണു നടപ്പാക്കി തുടങ്ങിയത്.

5421 ബസുകള്‍ ഉണ്ടെങ്കിലും തെറ്റായ ഡ്യൂട്ടി പാറ്റേണ്‍ നിമിത്തം 4400 ബസുകള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്. 25,000 ജീവനക്കാരില്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാത്ത 1200 പേരുണ്ട്. പരിഷ്‌കരണ നടപടികളില്‍ പലതിനോടും യൂണിയനുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടെന്നും അറിയിച്ചു. എന്നാല്‍ കെ എസ് ആര്‍ ടി സിയിക്ക് സര്‍ക്കാര്‍ സഹായം നല്കാനാവില്ലെന്ന ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടത്തിലായി കെഎസ് ആര്‍ടിസിയെ കരകയറ്റി കൊണ്ടു വരാന്‍ സര്‍ക്കാര്‍ പാക്കേജ് മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ സാമ്പത്തിക കടത്തില്‍ നടുവൊടിഞ്ഞ് കിടക്കുമ്പോള്‍ കെ എസ് ആര്‍ ടി സി യെ എങ്ങനെ ഏറ്റെടുക്കും. എന്നാല്‍ കമ്പനിയാക്കി മാറ്റാമെന്നു കരുതിയപ്പോഴൊക്കെ യൂണിയനുകള്‍ എതിര്‍ത്തു. യൂണിയനുകള്‍ക്ക് വേണ്ടി സര്‍ക്കാരും നിലകൊണ്ടതോടെ കമ്പനിയാക്കല്‍ നടപടികള്‍ എങ്ങുമെത്താതെ പോയി. ഇപ്പോഴിതാ ശമ്പളമില്ലാതെ പണിയെടുപ്പിക്കുന്ന വകുപ്പായി ഗതാഗത വകുപ്പ് മാറിയിരിക്കുന്നു.

സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്  നേരത്തെ നിലപാടറിയിച്ചിരുന്നു.സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെയും പലതവണ ശമ്പളം നല്കാത്തതില്‍ കോടതി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഓരോ മാസവും ശമ്പളം വാങ്ങാന്‍ ജീവനക്കാര്‍ കോടതി കയറിയിറങ്ങേണ്ടുന്ന അവസ്ഥയാണെങ്കില്‍ എംഡിയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി നേരത്തെ മുന്നറിയിപ്പ് നല്കയിരുന്നു.

മാനേജ്‌മെന്റിന്റെ പരിഷ്‌കരണ നടപടികളുമായി സഹകരിക്കാത്ത തൊഴിലാളി യൂണിയനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വളച്ചൊടിച്ചെടുത്തത്. സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ്. പിന്നാലെ നടന്ന ചര്‍ച്ചയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടികളോട് യൂണിയന്‍ നേതാക്കള്‍ സഹകരിച്ചു. പിന്നാലെ ഓണം വരെയുള്ള കുടിശിക തീര്‍ത്തതടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം മാനേജ്‌മെന്റ് നല്‍കി.എന്നാല്‍ പിന്നീട് വന്ന മാസങ്ങളില്‍ സ്ഥിതി സങ്കടത്തിലായി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പാറശ്ശാലയിലെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച ഫലം കാണാത്ത വന്നു.് .  കൂടുതല്‍ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റര്‍ വരുമാനം 62 രൂപ ഉണ്ടായിരുന്നത് 51 ആയി താഴ്ന്നു. ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടിയെടുത്തതും യാത്രക്കാരുടെ പരാതികളും പരിഹരിച്ച് മാനേജ്‌മെന്റ് സിംഗിള്‍ ഡ്യൂട്ടിയുമായി മുന്നോട്ട് പോയി. ഇത്തവണ ശബരിമല സീസണില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നു. ശബരിമല സീസണ്‍ കഴിഞ്ഞതോടെ സിംഗിള്‍ ഡ്യൂട്ടി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ക്രിസ്മസ് അവധിക്കാലത്ത് റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 12 ദിവസംകൊണ്ട് 90.41 കോടി വരുമാനമാണ് നേടിയത്. ഡിസംബര്‍മാസ വരുമാനം 222.32 കോടിയെന്ന സര്‍വകാല റെക്കോഡിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ കെഎസ്ആര്‍ടിസി 200 കോടി തികച്ചിട്ടില്ല. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്റ്റ് സര്‍വീസും നേട്ടമായി. സിറ്റി സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള സര്‍വ്വീസുകളും കളക്ഷന്‍ഉള്ള റൂട്ടുകളിലേയ്ക്ക കൂടുതല്‍ ബസുകള്‍ അയച്ചും സര്‍വ്വീസ് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

എന്നാല്‍ മാനേജ്‌മെന്റിന്റെ തലയില്‍ നില്ക്കുന്ന 1700 കോടിയുടെ ബാധ്യത സ്ഥാപനത്തെ മുന്നോട്ട് പോകാന്‍ കഴിയാത്തത്ര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശമ്പളത്തേക്കാള്‍ പെന്‍ഷന്‍ കൊടുക്കേണ്ടി വരുന്നത് കെ എസ് ആര്‍ ടി സിയ്ക്ക് അധിക ബാധ്യതയാണ്. ഇപ്പോള്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലായതോടെ എല്ലാ ജീവനക്കാരും ആഴ്ചയില്‍ ആറു ദിവസം ജോലിയ്‌ക്കെത്തണം. ഡബിള്‍ ഡ്യൂട്ടി ഉണ്ടായിരുന്ന സമയത്ത് മൂന്ന് ദിവസം ജോലിയ്ക്ക് പോയിട്ട് മറ്റഅ ദിവസങ്ങളില്‍ അറിയാവുന്ന തൊഴിലോ, ട്യൂഷന്‍ പോലുള്ള മറ്റ് മേഖലകളില്‍ നിന്നുമുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ പുറത്തെ തൊഴില്‍ സിംഗിള്‍ ഡ്യൂട്ടിയിലൂടെ അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. പട്ടിണിക്ക് സമാനമായ ജീവിതം നയിക്കുന്ന ജീവനക്കാരെ കേരള സര്‍ക്കാരും പിണറായി വിജയനും പൂര്‍ണ്ണായി തഴഞ്ഞിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (11 minutes ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (22 minutes ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (59 minutes ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (2 hours ago)

സിഡാക് - ൽ ഒഴിവുകൾ  (2 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (2 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (2 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (2 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (2 hours ago)

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ  (2 hours ago)

യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (3 hours ago)

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..  (3 hours ago)

2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്  (3 hours ago)

കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന  (3 hours ago)

Malayali Vartha Recommends