Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

ലഹരിയില്‍ മയങ്ങുന്ന കേരളം: ഗുണ്ടകളുടെ താവളമായി കേരളം :- ഞെട്ടിക്കുന്ന പട്ടികയുമായി പോലീസും എക്‌സൈസ് വകുപ്പും

10 FEBRUARY 2023 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. സംസ്ഥാനത്ത് 557 പേരെക്കൂടി പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പോലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ഗുണ്ടകളുടെ എണ്ണം 2750 ആയി. തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുണ്ടാലിസ്റ്റിൽ വരാത്ത ഗുണ്ടകൾ വേറെയുമുണ്ട് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും അധികം ഗുണ്ടകളുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഗുണ്ടകളുള്ളത്.

ഇതിനോടൊപ്പം തന്നെ കേരളത്തില്‍ മയക്കുമരുന്ന് കച്ചവടയും തകൃതിയായി തന്നെ നടക്കുന്നുണ്ട് . പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ദ്ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗവ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റെ പകതീര്‍ക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്

മയക്കുമരുന്നും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തില്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഗുണ്ടകളെ പൂട്ടാൻ പോലീസ് കച്ചകെട്ടിയിറങ്ങിയതോടെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത് . ഇപ്പോൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത ആളുകളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുതന്നെ പോലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ഗുണ്ടകളുടെ എണ്ണം 2750 ആയി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും അധികം ഗുണ്ടകളുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഗുണ്ടകളുള്ളത്.

നിലവിൽ ഗുണ്ടാ ലിസ്റ്റിലുള്ള 701 പേർക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. കാപ്പ ചുമത്തിയവരെ തടവിൽ വെക്കാനോ നാടുകടത്താനോ ആണ് പോലീസിന്റെ ശ്രമം. ഇതിനോടൊപ്പം നിൽക്കുന്നത് ആണ് സംസ്ഥാനത്തെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍.. ഇതനുസരിച്ച് 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളാണ് പോലീസിന്റെ പട്ടികയിൽ ഉള്ളത് .മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവര്‍ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെ. എന്തുതരം ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത സംഘങ്ങള്‍ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും ഇതിനെക്കുറിച്ച് അറിയാവുന്നവരുടെ ഉറക്കംകെടുത്തുന്നു. മയക്കുമരുന്നുകള്‍ അത്രമേല്‍ അവരുടെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നത് വെറും നിരീക്ഷണമല്ല; മനോരോഗ വിദഗ്ദ്ധരുടെ കണ്ടെത്തലാണ്. പൊലീസും സൈക്യാട്രിസ്റ്റുകളും ഒരുപോലെ ഇതു ചൂണ്ടിക്കാട്ടുന്നു.



ഇതെല്ലം കണക്കിലെടുത്തു ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക്പ്രതിരോധ തടങ്കല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ഇവരെ നിരന്തരം നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരില്‍ നിന്നും ജയില്‍ മോചിതരായവരില്‍ നിന്നും ഇനി മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രേഖാമൂലമുള്ള കരാറും വാങ്ങും.

412 മയക്കുമരുന്ന് ഇടപാടുകാർ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. പാലക്കാട് 316, തൃശ്ശൂര്‍ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് മയക്കു മരുന്ന് ഇടപാടുകാരുള്ളത് കാസര്‍ഗോഡാണ്, 11 പേരാണ് ഇവിടെ നിന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന് അയച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 2020, 2021 വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. 2021ല്‍ 3,922 ഉം 2020-ല്‍ 3,667 ഉം കേസുകൾ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022-ല്‍ 6,116 എന്‍ഡിപിഎസ് കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018ലാണ്, 7,573 കേസുകളായിരുന്നു.

2022-ല്‍ എറണാകുളം ജില്ലയില്‍ എന്‍ഡിപിഎസ് കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 804 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ ഇത് 540 ആയിരുന്നു. എറണാകുളത്ത് എക്‌സൈസ് വകുപ്പിനെ ആശങ്കപ്പെടുത്തുന്നത് എം.ഡി.എം.എ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ വര്‍ദ്ധനവാണ്. കഴിഞ്ഞ വര്‍ഷം 2.31 കിലോ മയക്കുമരുന്നാണ് ഏജന്‍സി ജില്ലയില്‍ നിന്ന് പിടികൂടിയത്.

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു.

യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖലയിലെ പ്രമുഖർ. മാധ്യമങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ബോധവൽക്കരണ ക്യാമ്പുകൾ നടത്തി മയക്കു മരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സമൂഹത്തിനെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണം .. ഇതിനായി NCC, SPC, NSS, സ്‌കൗട്ട് ആൻറ് ഗൈഡ്‌സ്, JRC, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെയും ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും .. സമൂഹം ഉണർന്നാൽ മാത്രമേ ഈ നീരാളിപ്പിടുത്തത്തിൽ നിന്ന് നമ്മുടെ യുവ തലമുറയെ രക്ഷിക്കാനാകൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (12 minutes ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (23 minutes ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (1 hour ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (2 hours ago)

സിഡാക് - ൽ ഒഴിവുകൾ  (2 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (2 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (2 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (2 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (2 hours ago)

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ  (2 hours ago)

യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (3 hours ago)

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..  (3 hours ago)

2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്  (3 hours ago)

കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന  (3 hours ago)

Malayali Vartha Recommends