Widgets Magazine
18
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍.... ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്


സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ


കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ..ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്..


യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം..ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിക്കുകയായിരുന്നു.


ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു... 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി, ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

സച്ചിന്‍ ബിജെപിയിലെത്തിയാലും പ്രതീക്ഷിച്ച നേട്ടമില്ലെന്ന് മനസിലാക്കി കോണ്‍ഗ്രസിനെ നെടുകെ പിളര്‍ക്കാന്‍ തന്നെ തയ്യാറാവുകയായിരുന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ സച്ചിന്‍ ബിജെപിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ്.

06 JUNE 2023 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയണമെന്ന് സി.പി.ഐ (എം)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രയോഗിച്ചത് ആവനാഴിയിലെ അവസാനത്തെ അമ്പുകളായിരുന്നു. എന്നാല്‍ തോല്‍വിയെന്നുമാത്രമല്ല ദയനീയ തോല്‍വിയായിരുന്നു. യാതൊരു ഓപ്പറേഷനും സാധ്യതയില്ലെതെ വാതിലുകളെല്ലാം അടച്ചാണ് അവിടെ ഡി.കെ.ശിവകുമാര്‍ വിജയകൊടിയുയര്‍ത്തയിത്. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത്ഷായും രാജസ്ഥാന്‍ അങ്ങനെ വിടാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പിന് ശേഷം ഓപ്പറേഷന്‍ താമരയിലുടെ രാജസ്ഥാനില്‍ അധികാരം പിടിച്ചെടുക്കാന്‍ വഴിയൊരുക്കുന്നതില്‍ ഒരു ത്രില്ലുമില്ലെന്നു മനസിലാക്കിയാണ് ആടിയുലഞ്ഞ് നിന്ന സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തെത്തിച്ചത്. സച്ചിന്‍ ബിജെപിയിലെത്തിയാലും പ്രതീക്ഷിച്ച നേട്ടമില്ലെന്ന് മനസിലാക്കി കോണ്‍ഗ്രസിനെ നെടുകെ പിളര്‍ക്കാന്‍ തന്നെ തയ്യാറാവുകയായിരുന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ സച്ചിന്‍ ബിജെപിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ്.

 രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ഇതുവരെ ബിജെപിയ്ക്ക് ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. സച്ചിന്‍ പൈലറ്റിന് പലവിധ വാഗ്ദാനങ്ങള്‍ നല്കി ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. കാരണം എംഎല്‍എമാരില്‍ ഭൂരിപക്ഷവും സച്ചിന്‍ പൈലറ്റിനെ എതിര്‍ക്കുന്നവരാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞൊന്നും സച്ചിന്‍ ആഗ്രഹിക്കുന്നുമില്ല. അതു സാധ്യമല്ലാതെ വന്നതോടെ ശരിക്കും രാജസ്ഥാനിലെ പ്രതിപക്ഷത്തിന്റെ ജോലിയാണ് ഇദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരും കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ആഹ്ലാദത്തില്‍ ആറാടിയപ്പോള്‍ സച്ചിന്‍ പൈലറ്റാകട്ടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പദയാത്ര നടത്തുകായയിരുന്നു. കോണ്‍ഗ്രസ് നേടിയ വിജയത്തോടൊപ്പം തന്നെ സച്ചിന്റെ പദയാത്രയും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.കഴിഞ്ഞയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ വഴങ്ങിയെന്ന ധാരണയുണ്ടാക്കിയെങ്കിലും സച്ചിന്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ തന്നെ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം നടപടി തുടങ്ങി. ഈ മാസം പതിനൊന്നിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണറിയുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയ്ക്ക് പേര് നല്കിയിരിക്കുന്നത്. രാജസ്ഥാനില്‍ സിന്ധ്യ കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയിട്ടും കോണ്‍ഗ്രസ് അവിടെ അധികാരം പിടിച്ചെടുത്തു. എന്നാല്‍ സച്ചിന്റെ വെല്ലുവിളി ബിജെപിയുടെ ശക്തിയിലാണെന്ന് കോണ്‍ഗ്രസ് മനസിലാക്കിയോയെന്ന കാര്യത്തിലും സംശയമാണ്.

സച്ചിന്‍പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റ ചരമവാര്‍ഷിക ദിനമായ 11 ന് തന്നെ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക്കാണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രശാന്ത് കിഷോര്‍ ബിജെപിയില്‍ നിന്ന് മാറി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായെങ്കിലും കോണ്‍ഗ്രസിന് വേണ്ടത്ര ഗുണം ലഭിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുത്തെങ്കിലും കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടില്ല. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അന്‍പതിന് മുകളില്‍ സീറ്റ് നേടാന്‍ കഴിയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിളര്‍ക്കുകയെന്ന ലക്ഷ്യവും പ്രശാന്ത് കിഷോറിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സച്ചിന്‍ നടത്തിയ നിരാഹാര സമരത്തിന്റെയും സംഘാടനം ഐപാകിനായിരുന്നു.

 ഭിന്നതകള്‍ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും ഒന്നിച്ച്  നീങ്ങാന്‍ ധാരണയായത് കഴിഞ്ഞ 29 നായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനായിരുന്നു തീരുമാനം. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് അന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു.
 സച്ചിന്‍ പൈലറ്റിനെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ഗലോട്ടിന് ഹൈക്കമാന്‍ഡും  നിര്‍ദേശം നല്‍കി.യിരുന്നു.വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു സച്ചിന്‍ മുന്നോട്ടവെച്ച ആവശ്യങ്ങള്‍. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നയിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് സച്ചിന്റെ പുതിയ പാര്‍ട്ടി പിറക്കുന്നത്.പുതിയ പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള സാധ്യതകള്‍ തീരെയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടിയായി ഒറ്റയ്ക്ക് നിന്നാല്‍ സച്ചിന് യാതൊരു നേട്ടവും കൊയ്യാനാകില്ല. ബിജെപി പാളയത്തിലെത്തുകയെന്നതു തന്നെയാണ് സച്ചിന്റെ മുന്നിലുള്ള വഴി. ഇതു തന്നെയാണ് ബിജെപിയും ആഗ്രഹിച്ച് കരുക്കള്‍ നീക്കി കാത്തിരുന്നതെന്നും വ്യക്തമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാ‌വാതെ....വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം  (8 minutes ago)

കെ മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍.... ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്  (16 minutes ago)

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ  (29 minutes ago)

നായകനായി സതീശൻ; സത്യപ്രതിജ്ഞ ചെയ്തു  (3 hours ago)

UAE അബുദാബിയിൽ ഡ്രോൺ ആക്രമണം; '  (3 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്....  (6 hours ago)

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ്  (6 hours ago)

പ്രമുഖ തമിഴ് സിനിമ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി... അപ്രതീക്ഷിത മരണത്തിൽ നടുങ്ങി സിനിമാലോകം  (6 hours ago)

കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് വീട് പൂർണമായി കത്തി നശിച്ച നിലയിൽ...  (7 hours ago)

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (7 hours ago)

കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു  (7 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28ന്...  (8 hours ago)

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് .... തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് മക്കയും മദീനയും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി  (8 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം...  (9 hours ago)

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട്  (9 hours ago)

Malayali Vartha Recommends