Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം..പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ചു..കയ്യോടെ തൂക്കി നേവി..


പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ, ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്..മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നൽകിയത്..


ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ..വധിച്ച 5 ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് സേന വൃത്തങ്ങൾ..പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്..


കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും....


തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി...സംഭവത്തില്‍ പൊലീസ് അന്വേഷണം തകൃതിയില്‍

ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഗൂഡാലോച വിഷയത്തില്‍ സിപിഎം അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ തൊടുന്യായങ്ങള്‍ക്കായി ശക്തമായി അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിസഭ പുനസംഘടനയും നടക്കാന്‍ പോകുന്നത്. മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന മന്ത്രിമാരില്‍ പലരുടെയും പ്രകടനം ശരാശരിയ്ക്കും താഴെയാണെന്ന വിലയിരുത്തല്‍ നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു

16 SEPTEMBER 2023 07:23 PM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഗൂഡാലോച വിഷയത്തില്‍ സിപിഎം അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ തൊടുന്യായങ്ങള്‍ക്കായി ശക്തമായി അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിസഭ പുനസംഘടനയും നടക്കാന്‍ പോകുന്നത്. മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന മന്ത്രിമാരില്‍ പലരുടെയും പ്രകടനം ശരാശരിയ്ക്കും താഴെയാണെന്ന വിലയിരുത്തല്‍ നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഘടകക്ഷി മന്ത്രിമാരില്‍ പലരും സ്വന്തം വകുപ്പിനെ കുറിച്ച് അറിയാത്തവരാണെന്ന് അന്ന് തുറന്നടിച്ചത് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെയാണ്.

 സാമ്പത്തികമായി തകര്‍ന്ന് നില്ക്കുന്ന സര്‍ക്കാരിന്റെ അവസാന നാളുകള്‍ ശോഭനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ പുനസംഘടന എന്നു പറയുന്നുണ്ടെങ്കിലും അതല്ല മറിച്ച് ചിലരെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള അടവാണിതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. നായര്‍ സമുദായത്തില്‍ നിന്ന് ഒന്‍പത് മന്ത്രിമാരുണ്ടായത് പുറത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളെത്തുമ്പോള്‍ എല്ലാ തീരുമാനവും എടുക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും. സിപിഎം മന്ത്രിമാരെ അടക്കം മാറ്റി സമ്പൂര്‍ണ്ണ അഴിച്ചു പണി പോലും പരിഗണനയിലുണ്ടെന്നാണ് സൂചന. പുതുപ്പള്ളിയിലെ തോല്‍വിയുടെ സാഹചര്യത്തിലാണ് പിണറായി മാറ്റത്തിനൊരുങ്ങുന്നത്. അതിനിടെ മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമോ എന്ന ചര്‍ച്ചയും സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി മാറി മരുമകനായ മുഹമ്മദ് റിയാസിനെ ഒന്നാമനാക്കാനുള്ള സാധ്യത തത്ക്കാലം കുറവാണ്. എന്നാല്‍ എംവി ഗോവിന്ദനെ സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏല്‍പ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയുണ്ടായാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം റിയാസിന് കിട്ടിയേക്കും. റിയാസിനെ വിട്ടൊരു കളിയുമില്ലെന്നതാണ് ഇതിലൂടെ നല്കുന്ന സന്ദേശം.

എന്നാല്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഒരു കാര്യത്തിലും ആര്‍ക്കും ധാരണയില്ല. മുന്നണിയിലെ ധാരണ പ്രകാരമുള്ള പുനഃസംഘടനയെന്ന സൂചന മാത്രമാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്. സിപിഎമ്മിലും അതിന് അപ്പുറത്തേക്ക് ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍ അവസാന സമയങ്ങളില്‍ എന്തും സംഭവിക്കാമെന്നാണ് മുന്‍ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായിക്ക് അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകേണ്ട ആവശ്യവുമുണ്ട്. നീണ്ട കാലം ചികില്‍സ വേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി പദം മറ്റൊരാളെ ഏല്‍പ്പിക്കേണ്ടി വരും. ഇടതു മുന്നണി യോഗത്തില്‍ പുനഃസംഘടനയില്‍ ഏകദേശ ധാരണ വരും. അതിന് ശേഷം സിപിഎം സെക്രട്ടറിയേറ്റ് വിശദ ചര്‍ച്ച നടത്തും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. പുനഃസംഘടനയില്‍ തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീര്‍ കൊച്ചിയില്‍ പറഞ്ഞു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. കെബി ഗണേശ് കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഗണേശിനെ മന്ത്രിയാക്കാന്‍ വേണ്ടിയാണ് മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്തതെന്നും സൂചനകളുണ്ട്. അത് തിരിച്ചു കിട്ടാനായി ഗണേശ് മുഖ്യനെ വരെ നേരിട്ടു കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലതെന്നായിരുന്നു ആന്റണി രാജു പറയുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നതിന് വിരുദ്ധമായാണ് വാര്‍ത്തകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എങ്കിലും ആന്റണി രാജുവിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചന ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പ്രശ്‌നത്തിന്റെ പേരിലുണ്ടായ കോലാഹാലങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ആന്റണി രാജുവിനെ ഒഴിവാക്കുക അത്ര എളുപ്പവുമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭസ്വാമി ക്ഷേത്രത്തിലെ CCTV-യിൽ കള്ളൻ കുടുങ്ങി..! സ്ട്രോങ്ങ് റൂമിൽ കയറി ചെറ്റത്തരം..! ഇത് ഭക്തരുടെ ശാപം..!  (20 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (1 hour ago)

INS VIKRANT നാവിക സേനയ്ക്ക് കോൾ,  (2 hours ago)

അറസ്റ്റിന്റെ കാരണം വിവരിച്ച് നോട്ടീസ് നല്‍കണം  (2 hours ago)

എംജി കണ്ണന്‍ അന്തരിച്ചു...  (2 hours ago)

വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയില്‍  (2 hours ago)

പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍..  (2 hours ago)

എല്ലാ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും  (2 hours ago)

സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പിന്റെ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ  (2 hours ago)

വിക്രം ഗെയ്ക്വാദ്  (3 hours ago)

INDIA PAK ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ  (3 hours ago)

Operation Sindoor പാക് യുദ്ധം അവസാനിപ്പിച്ചു..!  (3 hours ago)

11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട്  (3 hours ago)

സണ്ണി ജോസഫ് കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി...  (3 hours ago)

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി മൊബൈല്‍ ആപ് വഴി പഞ്ചിങ്..  (3 hours ago)

Malayali Vartha Recommends