ഈ വർഷവും പിടിച്ചാൽ കിട്ടാതെ സ്വർണം..അസാധാരണമായ ഒരു വര്‍ഷമായിരുന്നു...52 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡിട്ടത്..പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും..

ഈ വർഷവും പിടിച്ചാൽ കിട്ടാതെ സ്വർണം . 2025ല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചത് എല്ലാവരേയും അതിശയിപ്പിച്ചിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കും വിലയില്‍ ഇത്രയും കുത്തനെയുള്ള ഉയര്‍ച്ച ഉണ്ടാകുമെന്ന് പലരും പ്രവചിച്ചിരുന്നില്ല. 2025-ല്‍ സ്വര്‍ണ വില. െസംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വര്‍ഷമായിരുന്നു. 52 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡിട്ടത്.
1979-ന് ശേഷമുള്ള ഏറ്റവും ശക്തമായ വാര്‍ഷിക വരുമാനവും പൊന്ന് സമ്മാനിച്ചു.സംസ്ഥാനത്തെ സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,00,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാമിന് 145 രൂപ കൂടി 12,595 രൂപയിലെത്തി. ഡിസംബർ 23-നും സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
ഇന്നലെ പവന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഞായറാഴ്ചകളിൽ പൊതുവെ സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല. എന്നാൽ തലേന്ന് വില ഇടിഞ്ഞിരുന്നു. മുൻ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നതോടെ വില ഒരു ലക്ഷം കടക്കുമെന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. ഇത് യാഥാർത്ഥ്യമായതോടെ പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും.
സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കുമാണ് വലിയ തിരിച്ചടി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പ് (Profit Booking) നടത്തിയതും അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വില കുറയാൻ കാരണമായി. വരും ദിവസങ്ങളിലും വിലയിൽ നേരിയ വ്യതിയാനങ്ങൾ ഉണ്ടാകാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
വിവാഹ ആവശ്യങ്ങൾക്കായി സ്വർണം കാത്തിരുന്നവർക്ക് ഈ വിലക്കുറവ് വിപണിയിലേക്ക് തിരികെയെത്താൻ പ്രചോദനമാകും.സ്വർണവില കുറയുന്ന സാഹചര്യത്തിൽ ഹാൾമാർക്കിങ് മുദ്രയുള്ള സ്വർണം മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. നിലവിലെ വിപണി വിലയ്ക്കൊപ്പം പണിക്കൂലിയും (Making Charges) 3 ശതമാനം ജിഎസ്ടിയും കൂടി ചേർത്തുവേണം ആഭരണങ്ങളുടെ അന്തിമ വില കണക്കാക്കാൻ. വില ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച ശേഷം വാങ്ങുന്നതാകും ഉചിതം.
https://www.facebook.com/Malayalivartha


























