സമ്മതത്തോടെ തൊഴിലുടമയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടു നാട്ടിലേക്ക് മടങ്ങാന്‍ പീഡന പരാതി
പീഡന പരാതിയുമായി എത്തിയ യുവതിയ്ക്ക് അവസാനം അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചു. ഇന്തൊനേഷ്യന്‍ സ്വദേശിയായ സുമൈനി എന്ന വീട്ടുജോലിക്കാരിക്കാണ് സിംഗപ്പൂരില്‍ രണ്ടാഴ്ചത്തെ ജയില്‍ശിക്ഷ വിധിച്ചത്. ജോലി ചെയ്യുന്ന വീട്ടിലെ തൊഴിലുടമയുടെ ഭര്‍ത്താവുമായി ഉഭയസമ്മതപ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം അയാള്‍ തന്നെ പീഡിപ്പിച്ചു എന്ന് തെറ്റായ മൊഴികൊടുത്ത് പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു എന്നതാണ് വീട്ടുജോലിക്കാരിയുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം.
തന്റെ വീട്ടുജോലിക്കാരി പീഡിപ്പിക്കപ്പെട്ടു എന്ന് തൊഴിലുടമയാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ പൊലീസ് കന്റോണ്‍മെന്റ് കോംപ്ലക്‌സിലേക്ക് വീട്ടുജോലിക്കാരിക്കൊപ്പം തൊഴിലുടമയായ സ്ത്രീയും വന്നിരുന്നു. അവിടെ വച്ച് പൊലീസ് ചോദ്യം ചെയ്യലില്‍, തൊഴിലുടമയുടെ ഭര്‍ത്താവ് തന്നെ ജനുവരി 15ന് പീഡിപ്പിച്ചതായി വീട്ടുജോലിക്കാരി പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് തൊഴിലുടമയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിലാണ് യുവതി ആരോപിച്ചതു പോലെ പീഡനമല്ലെന്ന് കണ്ടെത്തിയത്.
ഫെയ്‌സ്ബുക് മെസഞ്ചറിലെ ചാറ്റിങ്ങാണ് കേസില്‍ നിര്‍ണായക തെളിവായത്. സുമൈനിയും പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട പുരുഷനും തമ്മില്‍ നിരന്തരമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഒരു സന്ദേശത്തില്‍ ' താങ്കളെ വല്ലാതെ മിസ് ചെയ്യുന്നു' എന്നും സുമൈനി എഴുതിയിരുന്നു. ഈ സംഭാഷണങ്ങളില്‍ നിന്ന് ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധപ്പെടുകയായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. മെസഞ്ചറിലെ സന്ദേശങ്ങള്‍ തെളിവായി കാണിച്ചതോടെ സുമൈനിയും ഇക്കാര്യം സമ്മതിച്ചു.
ജോലി ചെയ്യുന്ന സിംഗപ്പൂരില്‍ നിന്ന് സുമൈനിക്ക് ജന്മനാടായ ഇന്തൊനേഷ്യയിലേക്ക് തിരിച്ചുപോകാന്‍ തൊഴിലുടമയയായ സ്ത്രീ അനുവാദം കൊടുത്തില്ല. പീഡന പരാതി കൊടുത്താല്‍ തനിക്ക് ജന്‍മനാട്ടിലേക്ക് പോകാന്‍ അനുവാദം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍ പരാതി സമര്‍പ്പിച്ചത്. കുറ്റാന്വേഷണ വിഭാഗത്തിലെ ലൈംഗികപീഡന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ചത്. അവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് സുമൈനിക്ക് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha