ഖത്തറിൽ കോവിഡ് ബാധിതർ 460; ഇന്നലെമാത്രം സ്ഥിരീകരിച്ചത് പത്ത് പേർക്ക്, കർശന നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ
ഗൾഫ് രാഷ്ട്രങ്ങളിൽ അതിവേഗമാണ് കൊറോണ പടർന്നുകൊണ്ടിരിക്കുന്നത്. എങ്കിൽ തന്നെയും കൃത്യമായ നിയന്ത്രണങ്ങൾ നൽകി കർശന നിർദ്ദേശങ്ങളിലൂടെ പിടിച്ചു നിർത്താനും ശ്രമിക്കുകയാണ്. ബഹ്‌റൈനിൽ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ യുഎഇയിൽ പ്രവാസി ഉൾപ്പടെ രണ്ടുപേർ കൊറോണ ബാധിച്ച് മരിക്കുകയുണ്ടായി. ഇത് യുഎഇയുടെ ആദ്യത്തെ മരണം ആണ്.
എന്നാൽ ഇപ്പോഴിതാ ഖത്തറില്‍ കോവിഡ്-19 ബാധിതര്‍ 460 ആയി ഉയർന്നിരിക്കുകയാണ്. ഇന്നലെ മാതരം പുതുതായി 10 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 10 പേരില്‍ 5 പേരും അടുത്തിടെ വിദേശ യാത്ര കഴിഞ്ഞെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന സ്വദേശികളും ബാക്കിയുള്ളവര്‍ പ്രവാസികളുമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുമായി അടുത്ത് ഇടപെട്ടവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം.
ഇതിനാൽ തന്നെ വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ എല്ലാ സ്വദേശി പൗരന്മാരും വീട്, ഹോട്ടല്‍ എന്നിവിടങ്ങളിലായി പ്രത്യേക നിരീക്ഷണത്തിലാണ് കഴിഞ്ഞപോരുന്നത്. എല്ലാ നിരീക്ഷണ കേന്ദ്രങ്ങളും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ ആംബുലന്‍സ് സേവന വകുപ്പിലെ പ്രത്യേക സംഘത്തിന്റെ കീഴില്‍ യഥാസമയം അണുവിമുക്തമാക്കളി വരികയാണ്. ഇത്തരത്തിൽ കനത്ത സുരക്ഷയാണ് എല്ലാ ഗൾഫ് രാഷ്ട്രങ്ങളും പുലർത്തിപോരുന്നത്.
https://www.facebook.com/Malayalivartha