പ്രധാനമന്ത്രിക്കായി രാജ്യം മുഴുവൻ കാതോർത്തപ്പോൾ നിരാശയിലായത് പ്രവാസലോകം; പ്രവാസികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനോ വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള മറ്റ് നടപടികളുമില്ല, വളരെ ഏറെ നിരാശയോടെ വിദേശ ഇന്ത്യക്കാര്‍

രാജ്യത്ത് പ്രഖ്യാപിച്ച ലോക് കാലാവധി തീരുന്ന ഇന്ന് രാജ്യം മുഴുവനും പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകകൾക്കായി കാതോർത്തിരുന്നത്. സമാനമായി ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ അഭിസംബോധനയിലും പ്രവാസികള്‍ക്ക് നിരാശ മാത്രമാണ് ഉണ്ടായത്. പ്രവാസികളുടെ മടങ്ങി വരവും കുടിയേറ്റ തൊഴിലാളികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് എന്നിവയെ മുൻനിർത്തി ഒരു പരാമര്‍ശവും പ്രധാനമന്ത്രി നടത്തിയിരുന്നുമില്ല.
ഗൾഫിലുള്ള പ്രവാസികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനോ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള മറ്റ് നടപടികളെക്കുറിച്ചോ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ ഒന്നുമില്ലാതിരുന്നത് വളരെ ഏറെ നിരാശയോടെയിലാണ് വിദേശ ഇന്ത്യക്കാര്‍ . പ്രത്യേകിച്ച് ഏറെ പ്രതീക്ഷയോടെ കഴിയുന്ന നമ്മുടെ പ്രവാസി മലയാളികൾക്ക് ഇത് വളരെ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. എന്നാൽ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം മുതൽക്കേ സ്വീകരിച്ചുവരുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയും കേന്ദ്രത്തിന്റെ നിലപാട് ശരിവെച്ചുകൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയത്. രോഗികള്‍, വയോധികര്‍, സന്ദര്‍ശക വിസകളിലും വിസിറ്റ് വിസയിൽ എത്തിയവരും ഇങ്ങനെ ഗള്‍ഫ് രാജ്യങ്ങളിലെത്തി കുടുങ്ങിപ്പോയവരെയെങ്കിലും പ്രത്യേക വിമാനം അയച്ച് തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. എല്ലാ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ തിരികെ എത്തിക്കണമെന്നും പരിശോധനയും ക്വാറന്റൈനും അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കാമെന്നും കാണിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയചയ്ക്കുകയുണ്ടായി.
അതേസമയം പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ഇടപെടലുകലുകളെക്കുറിച്ച് പ്രധാനമന്ത്രി ഇന്നത്തെ അഭിസംബോധനയില്‍ പരാമര്ശിക്കുമെന്നായിരുന്നു പ്രതീക്ഷ. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ തയ്യാറാവാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങളില്‍ നിന്ന് പിന്മാറുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി.അതോടൊപ്പം തന്നെ ഭാവിയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കുമെന്നും യുഎഇ പ്രഖ്യാപിച്ചിരുന്നു.
ആയതിനാൽ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളില്‍ രോഗമില്ലാത്തവരെ തിരികെ കൊണ്ടുവരാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡറും അറിയിച്ചിരുന്നെങ്കിലും ഇതും തത്കാലം സ്വീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം എന്നത്. വിവിധ വിദേശരാജ്യങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ നിന്നടക്കം തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നത് തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് തിരിച്ചടി മാത്രമാണ് ലഭ്യമാകുന്നത്.
https://www.facebook.com/Malayalivartha