"നിങ്ങളുടെ ജീവനാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. പൂർണമായി സുഖപ്പെടുത്തിയിട്ടേ തിരിച്ചയയ്ക്കൂ, മാനസിക സമ്മർദം വേണ്ട, സമാധാനായിട്ടിരിക്കൂ, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം..."; ഇത് ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ, അറിയണം യുഎഇ എന്ന നാട് നമ്മുടെ പ്രവാസികളോട് കാണിക്കുന്ന കരുതൽ

കൊറോണവ്യാപനത്തെ തുടർന്ന് പ്രതിസന്ധികളും നിരാശയുടെ ഘട്ടങ്ങളും പ്രവാസികളിൽ ഉരുവായ സാഹചര്യത്തിൽ അതിജീവനത്തിന്റെ കഥകളും അതിലൂടെ യുഎഇയുടെ കരുതലും നാം അറിയാതെ പോകരുത്. അന്നം നൽകിയ നാട് ഒരിക്കലും കൈവിടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉരുവായ പരിമിതികൾ മാത്രമാണ് ആവലാതികൾ സൃഷ്ടിച്ചത് തന്നെ. എന്നാൽ അവർ ഒരിക്കലും നമ്മുടെ പ്രവാസികളെ കൈവിടില്ല. അത്തരം ഒരു അനുഭവമാണ് നമ്മുടെ പ്രവാസി മലയാളി വ്യക്തമാക്കുന്നത്..
ലോകത്തിലാകെ ഭീതി സൃഷ്ടിച്ച കോവിഡിനെ തോൽപിച്ചു ജീവൻ തിരിച്ചുതന്ന യുഎഇയ്ക്കു ബിഗ് സല്യൂട്ടുമായി നെയ്യാറ്റിൻകര കൊളത്തൂർ ഉച്ചക്കട സ്വദേശി ഒറ്റപ്പനവിള വീട് സുരേന്ദ്രൻറെ വാക്കുകൾ ഏവർക്കും ആത്മവിശ്വാസം പകരുന്നതാകുന്നു. 52 വയസായ സുരേന്ദ്രന് കടുത്ത രക്തസമ്മർദം കൂടിയുണ്ടായിരുന്നതിനാൽ 40 ദിവസം അബുദാബി മഫ്റഖ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷമാണ് ഡിസ്ചാർജ് ചെയ്തത് തന്നെ. സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ആരോഗ്യപ്രവർത്തക്കെല്ലാം വേണ്ടി തന്റെ ജീവതകാലം മുഴുവൻ പ്രാർഥിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെയായിരുന്നു പരിചരണം നല്കിവരുകയാണ്. "നിങ്ങളുടെ ജീവനാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. പൂർണമായി സുഖപ്പെടുത്തിയിട്ടേ തിരിച്ചയയ്ക്കൂ, മാനസിക സമ്മർദം വേണ്ട, സമാധാനായിട്ടിരിക്കൂ, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം..." രക്തസമ്മർദം കൂടിവന്ന സാഹചര്യത്തിൽ സുരേന്ദ്രനെ ഡോക്ടർമാരും നഴ്സുമാരും ഇങ്ങനെയാണ് ആശ്വസിപ്പിച്ചത്. അതോടൊപ്പം തന്നെ പോഷകസമ്പുഷ്ടമായ ഭക്ഷണം 3 നേരവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
സുരേന്ദ്രന് ജയിലിൽ കഴിയവേ ആയിരുന്നു രോഗം പിടിപെട്ടത് തന്നെ. തന്റെ സ്ഥാപനത്തിന്റെ വീസയില്ലാത്ത ആളെ ജോലിക്കുവച്ചു എന്ന കുറ്റത്തിന് ഷാർജ സജ ജയിലിൽ കഴിയുകയായിരുന്നു സുരേന്ദ്രൻ. 3 മുറികൾ മാത്രമുള്ള സെല്ലിൽ ഒരു ചൈനീസ് പൗരനെ ഏതാനും മണിക്കൂർ പാർപ്പിക്കുകയും ചെയ്തിരുന്നു. കേസ് തീർന്ന് പുറത്തിറങ്ങേണ്ട ദിവസമായിരുന്നു സംഭവം നടന്നത് തന്നെ.
ഇതെത്തുടർന്ന് സെല്ലിലെ 46 പേരെയും ഫെബ്രുവരി 27ന് ഷാർജ, ദുബായ് ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിരുന്നു.ഇതിൽ 12 പേർ മലയാളികളായിരുന്നു. ദുബായ് അൽബറാഹ ആശുപത്രിയിലായിരുന്നു സുരേന്ദ്രൻ. രക്തസമ്മർദം ഏറിയതോടെയാണ് മാർച്ച് ഒന്നിന് അബുദാബി മഫ്റഖ് ആശുപത്രിയിലേക്കു മാറ്റിയത്. ഈ മാസം 9ന് ഡിസ്ചാർജ് ചെയ്തു.
ആശുപത്രിയിലും തിരിച്ചും എത്തിച്ച ഷാർജ പൊലീസും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും സുരേഷ് വ്യക്തമാക്കുകയുണ്ടായി. 22 വർഷമായി യുഎഇയിലുള്ള സുരേഷ് ഹൊർ അൽ അൻസിൽ സ്വന്തമായി ഇലക്ട്രിക്കൽ ബിസിനസാണ് ചെയ്തുവരുന്നത്. ഇദ്ദേഹത്തിന് ഭാര്യയ്ക്കും 2 മക്കളുമുണ്ട്.
https://www.facebook.com/Malayalivartha