എന്തിനും മുന്നിൽ യുഎഇ; കോറോണയെ പ്രതിരോധിക്കാൻ ചൈന മോഡൽ, എല്ലാ എമിറേറ്റുകളിലെ പ്രശസ്തമായ ഭാഗങ്ങളും ആശുപത്രികളാകുന്നു, തീരുമാനത്തിൽ കയ്യടിച്ച് പ്രവാസലോകം

വളർച്ചയുടെ കാര്യത്തിൽ ലോകത്തെപ്പോലും അമ്പരപ്പിച്ച് ചുരുങ്ങിയ കാലയളവിൽ മുന്നിൽ തന്നെ നിൽക്കുകയാണ് ചെയ്യുന്നത്. എന്നാൽ അതിവേഗം കൊറോണ വ്യാപകമാകുന്ന അവസ്ഥയിൽ കൊറോണ മുക്തമാക്കാൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. യുഎഇയിലെ വേൾഡ് ട്രേഡ് സെന്റര് വരെ കോവിഡ് ആശുപത്രിയാക്കുമെന്ന വാർത്തകൾക്ക് പിന്നാലെ ഇതാ ചൈന മോഡൽ ആശുപത്രികളും. കോവിഡ് ബാധിതരെ ചികിൽസിക്കാൻ യു എ ഇ മൂന്ന് താൽകാലിക ആശുപത്രികൾ കൂടി തുറക്കുകയാണ്. അബൂദബിയിലും ദുബൈയിലും നിർമിക്കുന്ന ആശുപത്രികളിൽ 3,400 രോഗികളെ ഒരേ സമയം തന്നെ കിടത്തി ചികിൽസിക്കാൻ സൗകര്യമുണ്ടാകും.
അതേസമയം യുഎഇയിലെ രണ്ട് എമിറേറ്റുകളിലാണ് ആശുപത്രികൾ ഒരുങ്ങുന്നത്. അബൂദബിയിൽ പുതിയ രണ്ട് ഫീൽഡ് ആശുപത്രികളും, ദുബൈയിൽ മറ്റൊരു ആശുപത്രിയുമാണ് അബൂദബി ഹെൽത്ത് സർവീസസ് കമ്പനി അഥവാ സെഹയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്നത്. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയൻ സിറ്റിയിൽ നിർമിക്കുന്ന ആശുപത്രിയിൽ മാത്രം 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാവുന്ന തരത്തിലാണ് സജ്ജമാക്കുന്നത് തന്നെ.
അതേസമയം 200 ആരോഗ്യപ്രവർത്തകർക്കുള്ള സൗകര്യവും ഇവിടെയുണ്ടാകുന്നതായിരിക്കും. മേയ് ആദ്യവാരത്തോടുകൂടി ഈ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കും. എന്നാൽ ഏറ്റവും പ്രശസ്തമായ അബൂദബി എക്സിബിഷൻ സെന്ററും താൽകാലിക ആശുപത്രിയാക്കി മാറ്റുകയാണ്. ഇവിടെ 1,000 രോഗികളെ ചികിൽസിക്കാവുന്നതുമാണ്. ഒപ്പം 100 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും.
ഒപ്പം ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സിലാണ് മൂന്നാമത്തെ ആശുപത്രി ഒരുങ്ങുന്നത്. ഇവിടെ 1200 രോഗികൾക്കും തുടർന്ന് 200 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും. ദുബൈയിലെ ആശുപത്രി ഈമാസം തന്നെ പ്രവർത്തന സജ്ജമാകുന്നതായിരിക്കും. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ ആശുപത്രികളുടെ നിർമാണ് പുരോഗതി വിലയിരുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha