ഐക്യ എമിറേറ്റുകളെ മാരിവില്ലഴകാക്കിയ നേതാവ്; നാല് പതിറ്റാണ്ട് സേവനപാതയിൽ ജ്വലിച്ചു നിന്ന സാമൂഹിക സേവന ദിനമായ സവിശേഷ ദിനം, വക്കിൽ മാത്രമല്ല പ്രവർത്തിയിലും പ്രവാസികളെ നെഞ്ചോട് ചേർത്ത നേതാവ് ഷെയ്ഖ് സായിദിന്റെ പതിനാറാം ചരമദിനം

ഇന്നാണ് ആ ദിനം. ഒരു യുഗത്തിലൂടെ ഒരു രാജ്യം പണിതുയർത്തുകയും അതിലുള്ള ഐക്യ എമിറേറ്റുകളെ ഒരു മാരിവില്ലഴകു പോലെ ചേർത്തുവച്ച രാഷ്ട്ര നായകന്റെ വേർപാട് സ്പന്ദിക്കുന്ന ദിനമാണ് ഇന്ന്. ആയതിനാൽ തന്നെ രാഷ്ട്രശിൽപിയെ അനുസ്മരിച്ചും അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചും യുഎഇയിലെ പ്രവാസികളും സ്വദേശികൾക്ക് ഒപ്പം ചേരുകയാണ്. ഷെയ്ഖ് സായിദിന്റെ പതിനാറാം ചരമദിനം ജനങ്ങൾക്ക് സാമൂഹിക സേവന ദിനം കൂടിയാണ് എന്നതും വലിയ പ്രത്യേകത നൽകുന്നു. പ്രവാസികൾക്ക് മറക്കാൻ കഴിയാത്ത റമസാൻ 19, യുഎഇയിലുള്ളവർക്ക് മറക്കാനാകാത്ത ദിവസമാണ്. നാല് പതിറ്റാണ്ട് സേവനപാതയിൽ ജ്വലിച്ചു നിന്ന സാമൂഹിക സേവന ദിനമായി ആചരിക്കപ്പെടുന്ന സവിശേഷ ദിനം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതുമാണ്.
അതോടൊപ്പം തന്നെ ഇരുനൂറിലധികം ദേശക്കാരെ കുടുംബാംഗങ്ങളെ പോലെ കാണാൻ ഈ നാട്ടുകർക്ക് പ്രചോദനമായ രാഷ്ട്ര നായകൻ കൂടിയായിരുന്നു ഷെയ്ഖ് സായിദ് ബ്ൻ സുൽത്താൻ ആലു നഹ്യാൻ എന്ന മഹാൻ. അദ്ദേഹം പറഞ്ഞ വാക്കുകൾ അതുക്കും മേലെ തന്നെയാണ് എന്നത് ഇതിലൂടെ തെളിയിക്കാവുന്നതാണ്. ‘ഈ നാട്ടിലുള്ള വിദേശികളെ ബുദ്ധിമുട്ടിക്കുന്നതും വേദനിപ്പിക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നില്ല. അവരോട് സ്വദേശികൾക്ക് ആദരവും പരിഗണനയുമാണ് വേണ്ടത്. ഈ പദവിയൊക്കെ വഹിക്കുന്നതിനു മുമ്പ് മറുനാട്ടിൽ എനിക്ക് കഴിയേണ്ടിവന്നിട്ടുണ്ട്. വിദേശിക്ക് ലഭിക്കേണ്ട നല്ല വാക്കുകളുടെയും കരുതലിന്റെയും ആവശ്യകത അന്യനാട്ടിൽ നിന്നെനിക്ക് അന്ന് ബോധ്യപ്പെട്ടതാണ്’– എന്നത് വാക്കിലും പ്രവൃത്തിയിലും പ്രവാസികളെ ചേർത്തു പിടിച്ചതിലൂടെ വിദേശികൾക്കും പ്രിയപ്പെട്ട നേതാവായി മാറിയിരുന്നു.
അതേസമയം അദ്ദേഹത്തിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഓർമയായതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ സ്വദേശികൾക്കൊപ്പം വിദേശികളും ആ മഹാനുഭാവനു വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കുന്നു എന്നുതന്നെ പറയാവുന്നതാണ്. ‘പടച്ചവൻ പരശ്ശതം നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ടാകും, പക്ഷേ, ഷെയ്ഖ് സായിദിന്റെ സവിശേഷതകൾ ഒത്തു വന്ന നേതാവുണ്ടായിട്ടില്ല’- എന്ന വാക്കുകൾ വ്യക്തമാക്കും ജനങ്ങൾ അദ്ദേഹത്തെ എത്രത്തോളം സ്നേഹിക്കുന്നു എന്നത്. പരലോകത്തെ പുണ്യവാന്മാരിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി ആദരിക്കണമെന്നാണ് നന്മകളുടെ കതിരുകൾക്ക് കനം തൂങ്ങുന്ന ഈ ദിനരാത്രിയിലെ ഇന്നത്തെ പ്രധാന പ്രാർഥന എന്നത്. അങ്ങനെ അവശരുടെ കൈ പിടിച്ചും പാവങ്ങളെ സഹായിച്ചുമാണ് സായിദ് സ്മരണ സ്വദേശികൾ ഈ ദിനത്തിൽ ദീപ്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























