കുടുങ്ങിക്കിടക്കുന്ന മകന്റെയും ഭാര്യയുടെയും അടുത്തെത്തിച്ചാൽ നൽകും 10 ലക്ഷം; ശേഷം ദുബായിലെ മലയാളിക്ക് സംഭവിച്ചത്

ലോക് ഡൗണിൽ കുടുങ്ങിയ ഭാര്യയുടെയും മകന്റെയും അടുത്തെത്താൻ പ്രവാസി വ്യവസായി വാഗ്ദാനം നൽകിയത് 10 ലക്ഷ രൂപ. എന്നാൽ രാജ്യത്ത് ഡൽഹിക്കു പിന്നാലെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുന്ന തമിഴ്നാട്ടിൽ കുടുങ്ങിയ മകനെ ഭാര്യയുടെയും ഇളയ മകന്റെയും അടുത്ത് എത്തിക്കുന്നവർക്കാണ് പത്തുലക്ഷം രൂപ മലയാളി വ്യവസായി വാഗ്ദാനം നൽകിയത്. പിന്നാലെ വന്നത് ആശ്വാസ വാർത്ത.
അബുദാബി മുസഫയിലുള്ള വ്യവസായി ഹരിപ്പാട് കാർത്തികപ്പള്ളി പോക്കാട്ട് കെ.ആർ ശ്രീകുമാറാണ് തന്റെ കുടുംബത്തിന്റെ അടുത്തേക്ക് എത്താൻ ഇത്തരത്തിൽ രംഗത്തേക്ക് എത്തിയത്. ചെന്നൈയിൽ സിഎ പഠനം പൂർത്തിയായി ലോക്ഡൗണിൽ കുടുങ്ങിയ മകൻ അനന്തപദ്മനാഭനെ ഭാര്യ സുനിതയും ഇളയമകൻ വിഷ്ണുനാരായണനും കഴിയുന്ന മംഗലാപുരത്ത് എത്തിക്കുന്നവർക്കാണ് ഇദ്ദേഹം പണം വാഗ്ദാനം ചെയ്തത്. അബുദാബിയിൽ വരും മുമ്പ് 19 വർഷം മംഗലാപുരത്ത് ജോലി ചെയ്തിരുന്നതിനാലും ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകന് കോച്ചിങ് ക്ലാസ് സൗകര്യമുള്ളതിനാലുമാണ് ഭാര്യയ്ക്കൊപ്പം അവിടെ നിർത്തിയിരിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് എയർ ആംബുലൻസ് വിളിച്ചാലും ഒമ്പതു ലക്ഷം രൂപയാകുന്നതിനാലും ഒപ്പം ഒരു ലക്ഷം രൂപയോളം മറ്റ് ചെലവുകൾക്ക് ആകുന്നതിനാലുമാണ് ഇദ്ദേഹം എങ്ങനെ മുന്നോട്ട് വന്നത്. അതിനാലാണ് പത്തുലക്ഷം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയായിരുന്നു ഇതിനുള്ള അവസാനദിവസമായി വച്ചിരുന്നത് തന്നെ. അനന്തപദ്മനാഭന്റെ സുഹൃത്തു തന്നെ കോൺഗ്രസ് എംഎൽഎയെ കണ്ട് അപേക്ഷ നൽകി കർണാടകത്തിലേക്ക് പോകാൻ പാസ്സ് സംഘടിപ്പിച്ചതോടെ പ്രശ്നം പരിഹരിച്ചെന്ന് ശ്രീകുമാർ പറഞ്ഞു. ഏറെ ആശ്വാസകരമായ വാർത്തയായി മാറുകയാണ്.
https://www.facebook.com/Malayalivartha
























