ദുബായിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാസ്ക് അണിയുന്നതിൽ ഇളവുമായി ഗവണ്മെന്റ് ; ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 3,000 ദിർഹം പിഴ

ദുബായിൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ കഠിന വ്യായാമം ചെയ്യുമ്പോൾ മാസ്ക് ഒഴിവാക്കാൻ ദുബായി ഗവൺമെന്റിന്റെ അനുമതി. വ്യായാമത്തിനിടെ മാസ്ക് അണിഞ്ഞാൽ ശ്വസനത്തിനു ബുദ്ധിമുട്ടുണ്ടായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇളവ്. എന്നാൽ വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതടക്കമുള്ള നിർദേശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും പരമോന്നത സമിതി വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ താൽക്കാലികമായി മാസ്ക് ഒഴിവാക്കാം. പുറത്തിറങ്ങി ഭക്ഷണം കഴിക്കുമ്പോഴും കുടുംബാംഗങ്ങളോടൊപ്പം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിര്ബന്ധമില്ല.
ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോഴും വേണമെന്നില്ല. എന്നാൽ കാർ യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരിൽ കൂടാൻ പാടില്ല . ഹോട്ടലുകളിൽ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലമുണ്ടാകണം എന്നും നിർേദശമുണ്ട്..
ദുബായിൽ രാത്രി 11 മുതൽ 6 വരെയാണ് നിയന്ത്രണമെങ്കിലും വ്യായാമം ചെയ്യുന്നവർക്ക് പുലർച്ചെ 4.30ന് പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നു. 5 പേരിൽ കൂടുതൽ കൂട്ടം ചേരരുത് എന്നും നിർദേശമുണ്ട്... ബീച്ചുകൾ, ജിംനേഷ്യം, സിനിമാ ശാലകൾ എന്നിവിടങ്ങളിലും അകലം പാലിക്കണമെന്നാണ് ചട്ടം. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുകയും വേണം.∙ ഓഫീസിലും ഒറ്റയ്ക്കാണെങ്കിൽ മാസ്ക് ഒഴിവാക്കാം.
∙മാസ്ക് നിര്ബന്ധമില്ലാത്ത മറ്റു സാഹചര്യങ്ങൾ ഇവയാണ്
നീന്തുമ്പോഴും സ്കൈ ഡൈവിങ്ങിനും വേണമെന്നില്ല.
∙ പല്ല്, കണ്ണ്, മൂക്ക്, തൊണ്ട എന്നിവയുടെ പരിശോധനാ വേളയിൽ ഒഴിവാക്കാം.
∙ മുടിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കും മറ്റും ഈ ഇളവ് ലഭിക്കും.
∙ 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട.
∙ നിശ്ചയദാർഢ്യ വിഭാഗക്കാർ, ശ്വസിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ളവർ എന്നിവർക്കും മാസ്ക് ആവശ്യമില്ല വേണ്ട. ഇതു മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത് തീരുമാനിക്കുക.
ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 3,000 ദിർഹമാണു പിഴ. വാഹനങ്ങളിൽ നിന്നു വലിച്ചെറിഞ്ഞാൽ പിഴയ്ക്കു പുറമെ ലൈസൻസിൽ 6 ബ്ലോക് പോയിന്റുകൾ പതിക്കുകയും ചെയ്യും. കോവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവും കൂടുതൽ വിൽപനയുള്ള ഉൽപന്നമായി മാസ്ക് മാറിയിട്ടുണ്ട്. മാലിന്യത്തോത് വർധിക്കുമെന്നതാണ് ഇതിന്റെ മറുവശം.
https://www.facebook.com/Malayalivartha

























