കോവിഡിന് പിന്നാലെ ഇടിത്തീയായി പിരിച്ചുവിടൽ; പ്രവാസികൾ ആശങ്കയിൽ
കോവിഡിന് പിന്നാലെ ഇടിത്തീയായി പിരിച്ചുവിടൽ. ഇതുകൊണ്ട് ആശങ്കയിലായിരിക്കുന്നത് ഒമാനിലെ പ്രവാസികളാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനികളില്‍ 60 വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് നിര്‍ബന്ധ റിട്ടയര്‍മെന്റ് നല്‍കണമെന്ന് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മന്ത്രിസഭാ കൗണ്‍സിലിെന്റ തീരുമാനപ്രകാരമാണ് നടപടി. തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. അതുകൊണ്ടുതന്നെ ഈ കോവിഡ് കാലത്ത് ഏറെ ആശങ്കയിലാണ് പ്രവാസികൾ..
അതേസമയം ചൊവ്വാഴ്ച ഒമാനിൽ 576 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 367 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12799 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2812 ആയും ഉയർന്നിട്ടുണ്ട്. ഒമ്പത് പേർകൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 59 ആയി. 9928 പേരാണ് നിലവിൽ അസുഖ ബാധിതർ ആയിട്ടുള്ളത്. പുതിയ രോഗികളിൽ 479 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9735 ആയി. ഇവിടെ 1479 പേർക്ക് അസുഖം ഭേദമായി.
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് മാത്രം മരിച്ചത് 24 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 549 ആയി ഉയര്‍ന്നു. മക്ക, ജിദ്ദ, റിയാദ്, മദീന, ദമ്മാം, ഖുന്‍ഫുദ എന്നിവിടങ്ങളിലാണ് മരണം. അതേസമയം 1,484 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേര്‍ക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി.
https://www.facebook.com/Malayalivartha