'യുഎഇ കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. മനുഷ്യൻ എങ്ങനെയാകണമെന്ന് ഈ രാജ്യം നമ്മളെ പഠിപ്പിച്ചു.പ്രവാസികളായ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞത്...' യുഎഇ എന്ന രാജ്യത്തെക്കുറിച്ച് അഷ്‌റഫ് താമരശ്ശേരി
പ്രവാസികൾ ജോലിക്കായി തിരഞ്ഞെടുക്കുന്ന ഏക ഇടം യുഎഇ തന്നെയാണ് എന്നതിൽ സംശയമില്ല. ജോലിക്കൊത്ത വേതനം. കൂടാതെ തന്നെ സ്വദേശികളെന്നപോലെ തന്നെ വിദേശികളെയും പരിചരിക്കുന്ന അധികാരികൾ അതാണ് ഏറ്റവും വലിയ പ്രത്യേകത എന്നത്. കൊറോണ വ്യാപിക്കുന്ന ഈ സമയത്ത് എല്ലാവരെയും ഒരുപോലെ തന്നെ പിടിച്ചുലയ്ക്കുകയായിരുന്നു. എന്നിരുന്നാൽത്തന്നെയും തളരാതെ പതറാതെ മുന്നോട്ട് നീങ്ങുന്ന യുഎഇ കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
യുഎഇ കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും.എല്ലാം പ്രതിസന്ധികളെയും തരണം ചെയ്യുവാനുളള കഴിവ് ഈ രാജ്യത്തിനുണ്ട്.ജോലി നഷ്ടപ്പെടലും,ഇപ്പോൾ നടന്നോണ്ടിരിക്കുന്നതൊക്കെ ഒരു താൽക്കാലിക പ്രതിഭാസമാണ്. മുമ്പെത്തെക്കാൾ വളരെ ശക്തിയായി തന്നെ ഈ രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുളള ദീർഘ വീക്ഷണമുളള ഭരണാധികാരികളാണ് ഈ രാജ്യത്തെ നയിക്കുന്നത്.സ്വന്തം രാജ്യത്ത് തിരികെ പോയവരുടെ പാസ്പോർട്ടിൽ യുഎഇ ഒരു സ്നേഹമുദ്ര പതിച്ചു. 'സുരക്ഷിത യാത്ര നേരുന്നു, നമ്മൾ ഉടൻ വീണ്ടും കാണും.സ്നേഹം നിറഞ്ഞ ഈ വാക്കുകൾ തന്നെ ഇവിടെ നിന്നും മടങ്ങി പോയവർക്ക് വലിയൊരു ആത്മവിശ്വാസമാണ് നൽകുന്നത്.
കോവിഡ് എന്ന മഹാമാരി മൂലം പ്രതിസന്ധികളിൽ പ്പെട്ട വിദേശികളെ ചേർത്ത് നിർത്തി.ഒരുപാട് ആനുകൂല്യങ്ങളാണ് UAE നൽകിയത്. ബിസ്സിനസ്സ് സംരഭകർക്കും,തൊഴിൽ തേടി ഈ രാജ്യത്ത് സന്ദർശക വിസയിൽ വന്നവർക്കും,വിസാ കാലാവധി കഴിഞ്ഞവർക്കും ഡിസംബർ വരെ യാതൊരു Fine ഉം ഇല്ലാതെ രാജ്യത്ത് തുടരാനുളള അവകാശം. തൊഴിലുടമകൾക്കും,തൊഴിലാളികൾക്കും ഒട്ടനവധി ഇളവുകൾ,ഏത് രാജ്യമാണ് ഇതുപോലെ സ്വദേശികളെയും വിദേശികളെയും ചേർത്ത് നിർത്തുന്നത്. ഈ രാജ്യത്തിലെ ഭരണാധികാരികൾ ഒരിക്കലും നമ്മളോട് സ്വന്തം രാജ്യത്തിലേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ടിട്ടില്ല.ഈ രാജ്യത്തിലെ സ്വദേശികളോടപ്പം ചേർത്ത് നിർത്തി.നിങ്ങൾ വിദേശികളല്ല,നമ്മൾ ഒരു കുടുംബമാണ്,എന്ന് പറഞ്ഞ്,നമ്മളെ ഒപ്പം കൂട്ടി.അതാണ് മനുഷ്വത്വം.
മനുഷ്യൻ എങ്ങനെയാകണമെന്ന് ഈ രാജ്യം നമ്മളെ പഠിപ്പിച്ചു.പ്രവാസികളായ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞത്.വർഷങ്ങൾക്ക് മുമ്പ് കുറച്ച് തുണികളും, പാസ്പോർട്ടും ,കാലി പേഴ്സുമായി ഈ രാജ്യത്ത് ജോലി അന്വേഷിച്ച് വന്നവരാണ് നമ്മൾ,നമ്മൾ എന്തൊക്കെ ഈ രാജ്യത്തിൽ നേടിയെന്ന് ഇവർ നമ്മളോട് ചോദിച്ചിട്ടില്ല. ഒരാളും ഈ രാജ്യത്തിൽ പട്ടിണിയോ, താമസിക്കുവാനോ ബുദ്ധിമുട്ടില്ല.ഇത് ഈ രാജ്യം നൽകുന്ന ഉറപ്പാണ്.ഈ രാജ്യം നൽകുന്ന മാനുഷിക മൂല്യങ്ങൾക്ക് ഇവിടെത്തെ സ്വദേശികളോടപ്പം നമ്മുക്കും ഉച്ചത്തിൽ വിളിക്കാം,അന്നം തരുന്ന ഈ രാജ്യം നീള നാൾ വാഴട്ടെ.." ഈശി ബിലാദി അശാ തിഹാദു ഇമാറാതിനാ..'' പടച്ചതമ്പുരാൻ ഇവിടെത്തെ ഭരണാധികാരികൾക്ക് ഇനിയും ഒരുപാട് വർഷം ഈ രാജ്യത്തെ നയിക്കാൻ ദീർഘായുസ്സും,ആഫിയത്തും നൽകുമാറാകട്ടെ,ആമീൻ.
https://www.facebook.com/Malayalivartha