"ഒരുവട്ടം കൂടി നാട്ടിൽ ഒന്ന്പറന്ന് എത്താൻ കൊതി...." ഹൃദയംമരവിപ്പിക്കും ആ വരികൾ ; എല്ലാ ആഗ്രഹങ്ങളും പാട്ടിലൊതുക്കി, ഒടുവിൽ ആ പ്രവാസി കൊവിഡിന് കീഴടങ്ങി
കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ കണ്ണിര്‍ ഓര്‍മ്മയാകുകയാണ്. ദിവസങ്ങൾക്കു മുന്നേ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ പ്രവാസലോകത്തെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. ആ വരികൾ ഇങ്ങനെയാണ്;
ഒരുവട്ടം കൂടി നാട്ടില്
ഒന്ന്പറന്ന് എത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാൾ കൂടുവാൻ കോതീ
എത്രകാലം ഇനിയും കാത്തിരിക്കണമെന്നറിയില്ല
ഈ... വരുന്ന പെരുന്നാളും
ഇവിടെ പ്രയാസത്തിന്റെ ലോകത്തിൽ പ്രവാസിയായി
പ്രയാസങ്ങളോടെ തനിച്ച്
കഴിയാനാണ് വിധി...........
അതാണ് പ്രവാസി പ്രവാസ ജീവിതം.......പ്രവാസികളെ തള്ളി പറയുന്നവർ ഓർക്കുക
ഈ... കാലവും കഴിഞ്ഞു പോകും.........എല്ലാ പ്രവാസികളായ എന്റെ ചങ്കുകൾക്ക് അള്ളാഹു എന്നും ശാന്തി സമാധാനം തന്ന് അനുഗ്രഹിക്കട്ടെ....ആമീൻ.....
ഇന്നലെയാണ് തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു ഇദ്ദേഹം. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനാലാപനം വളരെ വലിയ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ നാടണയാനുള്ള മോഹം പൂര്‍ത്തിയാക്കാനാവാതെയാണ് ജലാല്‍ മരണം പുല്‍കിയത്. പ്രശസ്ത മാപ്പിളപ്പാട്ടായ മമ്പുറംപ്പൂ മഖാമിലെ എന്ന ഗാനത്തിന് സാമ്യമുള്ള വരികളോടെയാണ് ജലാലുദ്ധീൻ ഗാനം പാടി തന്റെ ഫാസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഗാനത്തിന് വലിയ പിന്തുണയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha