വന്ദേ ഭാരത് മൂന്നാം ഘട്ടത്തിൽപോലും നാട്ടിലെത്താനാവാതെ നിരവധി പ്രവാസികള്‍; ആ തേങ്ങൽ ആര് കാണും
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. എന്നാൽ തന്നെയും മൂന്നാം ഘട്ടം പൂര്‍ത്തായാകുമ്പോഴും നാട്ടിലെത്താനാവാതെ നിരവധി പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയേണ്ടി വരുമെന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വന്ദേഭാരതിന്‍റെ മൂന്ന് ഘട്ടം ഈ മാസത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകുന്നത് രജിസ്റ്റര്‍ ചെയ്തതില്‍ 41 ശതമാനം പ്രവാസികളെ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ കൊവിഡ് ഭീതി നേരിടുന്ന വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ദൗത്യം കഴിഞ്ഞ 7നാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേ ഭാരത് എന്ന പേരിൽ തുടങ്ങിയത്. ഇതിനോടകം പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളിലായി 1,07,123 തിരികെയത്തിച്ചതായാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. മൂന്നാംഘട്ടത്തില്‍ 38000 പേരെ തിരികെയെത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ 1,45,123 പേര്‍ക്കാണ് മൂന്ന് ഘട്ടങ്ങളായുള്ള ദൗത്യത്തിന്‍റെ പ്രയോജനം കിട്ടിയത്. കണക്കുകൾ അനുസരിച്ച് 3,48, 565 പേരാണ് വന്ദേഭാരതില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇതുകൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ വലിയ നിരക്കും, കൂടുതല്‍ സ്വകാര്യവിമാനങ്ങളെ ദൗത്യത്തിന്‍റെ ഭാഗമാക്കാത്തതും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പലരുടെയും മടക്കത്തിന് തടസ്സമായിരിക്കുകയാണ്.
എന്നാൽ പദ്ധതിയുടെ നാലാം ഘട്ടത്തെ കുറിച്ചാവട്ടെ ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്ത് നാളുകള്‍ കാത്തിരുന്നിട്ടും ഇനിയും നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. എംബസിയില്‍ നിന്നുള്ള വിളി ഇന്നു വരും നാളവരും എന്ന പ്രതീക്ഷയില്‍ കഴിയുന്നവര്‍ ഒട്ടനവധിയാണ്. അടിയന്തരാവശ്യം അറിയിച്ചിട്ടു പോലും പ്രതികരണമില്ലെന്നാണ് പ്രസാകളുടെ വ്യാപക പരാതി.
https://www.facebook.com/Malayalivartha