നാലാം ഘട്ടത്തിൽ യുഎഇ ഇല്ല; പ്രവാസി മലയാളികൾ വീണ്ടും ദുരിതത്തിലേക്ക്, യുഎഇ പ്രവാസികളെ പൂർണമായും തഴഞ്ഞു വന്ദേ ഭാരത്, അഷ്‌റഫ് താമരശ്ശേരി വിമർശനവുമായി രംഗത്ത്
ഏതൊരു രാജ്യത്തിനു മുന്നിലും കരുതലിന്റെ മാതൃകയാകുന്ന രാജ്യമാണ് യുഎഇ. എന്നാൽ കൊറോണ എന്ന മഹാമാരിയുടെ വാർത്തകൾ കേട്ടറിഞ്ഞത് മുതൽ തന്നെ അതിനെതിരെ പൊരുതാനുള്ള തയ്യാറെടുപ്പുകൾ നടത്തി. അത് അതിവേഗം പല മേഖലകളെയും തകര്ത്തു. എന്നാൽ തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് മുന്നേറുന്ന വീണ്ടും മാതൃകയാകുന്ന ഒരു ഗൾഫ് രാഷ്ട്രമായി മാറുകയാണ് യുഎഇ ചെയ്യുന്നത്. പ്രവാസികളുടെ പ്രിയപ്പെട്ട മണ്ണായ യുഎഇയിലാണ് ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് നിരവധി മലയാളികളാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തിച്ചേരാൻ ഏറ്റവും കൂടുതൽ പേര് രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന് തന്നെ. എന്നാൽ വന്ദേ ഭാരത് നാലാം ഘട്ടത്തിൽ യുഎഇയെ തഴഞ്ഞുവെന്ന് വ്യക്തമാക്കി രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശേരി.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ;
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ UAE- യെ പൂർണ്ണമായും തഴഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ പ്രവാസികളായ ആവശ്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്തത് UAE യിൽ നിന്നാണ്.ഗർഭിണികൾ,പ്രായം ചെന്നവർ, രോഗികൾ,ജോലി നഷ്ടപ്പെട്ടവർ,സന്ദർശ വിസയിൽ ജോലി അന്വേഷിച്ച് വന്നവർ, ബന്ധു,മിത്രാദികൾ മരണപ്പെട്ടവർ, തുടങ്ങിയവരുടെ നീണ്ടനിര ഇവിടെ അവസാനിച്ചിട്ടില്ല.വന്ദേ ഭാരത് മിഷൻെറ വിമാനങ്ങൾ നാട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ ഏതെങ്കിലും പ്രവാസികൾ പോകാതെ വരുകയാണെങ്കിൽ ആ ഒഴിവിലേക്ക് കയറികൂടാനുളള പ്രതീക്ഷയുമായി എയർപോർട്ടിൽ വന്നിട്ട് മടങ്ങിപോകുന്ന പ്രവാസികൾ ഒട്ടനവധി പേരാണ്.ഒരു ഹാൻ്റ് ബാഗുമായി ഓരോ ദിവസവും പ്രതീക്ഷകളോടെ Airport ൽ എത്തി നാട്ടിൽ പോകാൻ സാധിക്കാതെ വീണ്ടും അതേ മുറിയിലേക്ക് തിരിച്ച് പോകുന്നവരുടെ മനോവേദന ഒന്ന് ഓർത്ത് നോക്കു.അസഹനീയം തന്നെയാണ്.
എംബസ്സികളിൽ നിന്നും വരുന്ന ഫോണിൻെറ വിളികാത്ത് മുറികളിൽ ഒതുങ്ങി കഴിയുന്ന പ്രവാസികളുടെ എണ്ണവും ഒരുപാടാണ്.അത്യാവശ്യമായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം. അതിന് കേന്ദ്ര കേരള സർക്കാരുകൾ ഉടൻ തന്നെ തീരുമാനമെടുക്കണം.എണ്ണത്തിൻെറ കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളായ മലയാളികളുളളത് UAE യിൽ നിന്നാണ്.അതിനാൽ വന്ദേ ഭാരത് മിഷൻെറ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചേ മതിയാകു. പ്രവാസികളുടെ മടക്കയാത്ര അനാവശ്യമായി നീട്ടി കൊണ്ട് പോവുകയാണ്.അതിൻെറ കാരണമാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഈ അനിശ്ചിതാവസ്ഥ നീളുകയാണെങ്കിൽ ഈ വർഷം ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ഈ വർഷം നാടണയാൻ കഴിയില്ല.ഇതുവഴി എന്ത് നേട്ടമാണ് കേന്ദ്ര കേരള സർക്കാരുകൾക്ക് കിട്ടുക,എന്തിന് വേണ്ടിയാണ്.എന്ന് അറിയില്ല,ഇനി പ്രവാസികൾ കൂടുതൽ നാട്ടിൽ വന്നാൽ സാമൂഹിക വ്യാപനം ഉണ്ടാകുമെന്നാണെങ്കിൽ,അതിനേറെ സാധ്യതയുളള പലകാര്യത്തിനും നമ്മുടെ രാജ്യം ഇളവ് നൽകി കഴിഞ്ഞു.
അതൊക്കെ എണ്ണി പറഞ്ഞ് ഒരു വിവാദത്തിന് ഞാനില്ല, ഇവിടെ നിന്നും മടങ്ങി വരാൻ ആവശ്യക്കാരായ പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക.വന്ദേ ഭാരത് മിഷൻെറ കൂടുതൽ വിമാനങ്ങൾ UAE യിലേക്ക് അനുവദിക്കുക.ഇത്രയും മാത്രമെ ഇപ്പോൾ ആവശ്യപ്പെടുന്നുളളു.നിങ്ങൾ രാഷ്ട്രീയക്കാർ ഒരുമ്മിച്ച് നിന്നാൽ മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികൾക്കും നാടണയാൻ കഴിയും. അതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇറാക്കിൽ കുടുങ്ങിയ മലയാളികൾ നാട്ടിലെത്തിയത്.അവിടെ ബി.ജെ.പി യും കോൺഗ്രസ്സും,കമ്മ്യുണിസ്റ്റും ഒരുമ്മിച്ച് നിന്നപ്പോൾ സഫലമായത് ഇറാക്കിൽ കുടുങ്ങിയ പ്രവാസി മലയാളികളുടെ നാട്ടിലേക്ക് മടങ്ങാനുളള സ്വപ്നമാണ്.
https://www.facebook.com/Malayalivartha