സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് മടങ്ങാൻ പൊരിവെയിലത്ത് വലഞ്ഞ് പ്രവാസികൾ

പ്രവാസികൾക്ക് ഇരുട്ടടിയായി എയർ ഇന്ത്യയുടെ പുതിയ സർവീസ് നിരക്ക്. റിയാദില്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്നാണ് യാത്രക്കാര്‍ക്ക് അധികൃതർ ടിക്കറ്റുകള്‍ നല്‍കുന്നത് പോലും. മണിക്കൂറുകള്‍ കാത്തിരുന്ന് വൈകീട്ട് മൂന്ന് മണിയായപ്പോള്‍ പലരേയും മടക്കി അയക്കുകയും ചെയ്തത് പ്രവാസികളിൽ ഏറെ വേദന ഉളവാക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ സമയം നല്‍കുകുകയോ, ഓണ്‍ലൈന്‍ വഴി പണമടക്കാന്‍ സംവിധാനം ഉണ്ടാക്കിയാല്‍ പോരേയെന്നും യാത്രക്കാര്‍ ചോദ്യം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുട്ടടിയായി മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്.
സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധം ഉയരുകയാണ്. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താളവങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ അതായത് ഏകദേശം 18760 രൂപ ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇപ്പോള്‍ 1703 റിയാല്‍ അതായത് ഏകദേശം 33635 രൂപയാണ് ഈടാക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും സമാന രീതിയിലാണ് ഉയര്‍ത്തിയിരിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് 1550 റിയാലാണ് നിലവിൽ ഈടാക്കുന്നത്. തുടർന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1700 റിയാലാണ് ഈടാക്കുന്നത്. റിയാദില്‍ നിന്നും ആയിരത്തി എഴുന്നൂറിന് മുകളിലാണ് പുതിയ നിരക്കെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. പലര്‍ക്കും എംബസിയില്‍ നിന്നും വിളി വന്നപ്പോള്‍ പറഞ്ഞ നിരക്കല്ല എയര്‍ ഇന്ത്യാ അതികൃതര്‍ ഈടാക്കുന്നതെന്നുമാണ് ഉയരുന്ന വാദം. കൊറോണ നൽകിയ പ്രതിസന്ധിയിൽ കരകയറാനാകാതെ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. ഇത്തരം സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷനും അവരെ കൊള്ളയടിക്കുന്നതായി പരാതി വ്യാപകമായി ഉയരുകയാണ്. ഇതേതുടർന്ന് മിഷെൻറ മൂന്നാം ഘട്ടത്തിലെ വിമാനങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ ഇരട്ടി ചാർജ് കൊടുക്കണം എന്നാണ് ലഭ്യമാകുന്ന വിവരം .
https://www.facebook.com/Malayalivartha

























