ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചു ഭാര്യയുടെ ദേഹമാസകലം സിഗരറ്റു കുറ്റി കൊണ്ട് കുത്തി പൊള്ളിച്ചു .... . ചവിട്ടി വീഴ്ത്തുകയും വൈദ്യുത ചാർജർ കേബിൾ ഉപയോഗിച്ച് അടിക്കുകയും ചെയ്‌തെന്ന പരാതിയിൽ അബുദാബി കോടതി യുവാവിന് 10 ലക്ഷം രൂപ പിഴ വിധിച്ചു

ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചു ഭാര്യയുടെ ദേഹമാസകലം സിഗരറ്റു കുറ്റി കൊണ്ട് കുത്തി പൊള്ളിച്ചു .... സംഭവത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പത്തുലക്ഷം രൂപയാണ് പിഴയായി വിധിച്ചത്
ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി ഭാര്യ പരാതി നൽകിയതിനെ തുടർന്നാണ് നടപടി .ഭർത്താവ് തന്നെ പതിവായി മർദ്ദിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ചവിട്ടി വീഴ്ത്തുകയും വൈദ്യുത ചാർജർ കേബിൾ ഉപയോഗിച്ച് അടിക്കുകയും ചെയ്യാറുണ്ട്. മുഖം മേശപ്പുറത്ത് അടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സിഗരറ്റ് കഷ്ണം ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ യുവതി ആരോപിച്ചു.
ആക്രമണത്തെത്തുടർന്ന് യുവതിയുടെ ശരീരത്തിൽ ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ച മെഡിക്കൽ റിപ്പോർട്ടും അവർ കോടതിയിൽ തെളിവിനായി സമർപ്പിച്ചിരുന്നു. ഒരു മാനസികരോഗാശുപത്രി നൽകിയ മറ്റൊരു മെഡിക്കൽ റിപ്പോർട്ട് പ്രകാരം യുവതിക്ക് വിഷാദം, ഉത്കണ്ഠ, ആശയക്കുഴപ്പം, തീവ്രമായ ഭയം, ഉറക്കമില്ലായ്മ, വിശപ്പ് കുറവ് തുടങ്ങി ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം മാനസിക പ്രശ്നങ്ങൾക്ക് കാരണമായത് ഭർത്താവിന്റെ നിരന്തരമായ പീഡനമാണെന്നു കോടതി വിലയിരുത്തി
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആക്ഷേപം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു .. ഇതേത്തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കുറ്റം ചെയ്തയായി യുവാവ് പൊലീസിനോട് സമ്മതിച്ചു.
എന്നാൽ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിച്ചതോടെയാണ് താൻ അവരെ മർദ്ദിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത് . തങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് താൻ കണ്ടു പിടിച്ചതായും തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യയെ അടിച്ചെന്നുമാണ് യുവാവ് പറഞ്ഞത്
കോടതി നിയോഗിച്ച വിദഗ്ധരുടെ മെഡിക്കൽ റിപ്പോർട്ടിൽ യുവതിയുടെ മുഖത്തും തലയോട്ടിയിലും ഒന്നിലധികം മുറിവുകളും ഇടതു കവിളിൽ വലിയ വീക്കവും ഉണ്ടായിരുന്നു. കൈത്തണ്ടയിലും കൈയിലും പുറം ഭാഗത്തും പൊള്ളലേറ്റതായും കണ്ടെത്തി. കോടതിയുടെ നിർദേശ പ്രകാരം യുവതിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. മാനസികാരോഗ്യ ചികിത്സയും യുവതിക്ക് ലഭ്യമാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
വിശദമായ വാദത്തിനൊടുവിലാണ് യുവതിയുടെ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. യുവതിക്ക് ശാരീരികവും മാനസികവുമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പിഴയായി നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























