പ്രവാസികൾക്കൊരു മുന്നറിയിപ്പ് ..സൗദിയിൽ നികുതി കൂടുന്നു ;ജീവിതച്ചെലവ് ഉയരും

മൂല്യ വർധിത നികുതി വർധിപ്പിച്ചതിന് പിന്നാലെ സൗദിയിൽ കഴിഞ്ഞ മാസവും പണപ്പെരുപ്പം കൂടിയതായി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി. നികുതി വർധിപ്പിച്ചതോടെ ജീവിത ചെലവ് ഉയർന്നതാണ് ഇതിന് പ്രധാന കാരണമായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു തുടങ്ങിയതോടെ ചെലവ് വർദ്ധിക്കുന്നതിനും പണപ്പെരുപ്പത്തിനും കാരണമാകും എന്നതിനാൽ സാമ്പത്തിക സ്ഥിതി അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്.
ജൂലൈ മാസത്തിലാണ് സൗദിയിൽ മൂല്യ വർധിത നികുതി കൂട്ടിയത്. അഞ്ച് ശതമാനത്തിൽ നിന്നും പതിനഞ്ച് ശതമാനമാക്കിയാണ് നികുതി കൂട്ടിയത്. ഇതോടെ ജൂലൈ മാസം മുതൽ തന്നെ സൗദിയിൽ പണപ്പെരുപ്പം വർധിക്കാൻ തുടങ്ങി . ജൂൺ മാസത്തിൽ 0.5 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം നികൂതി കൂട്ടിയതോടെ 6.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം റിയൽ എസ്റ്റേറ്റ് മേഖലയിലെ ചില ഇടപാടുകളിൽ നികുതി ഒഴിവാക്കി കൊടുത്തു. എങ്കിലും കഴിഞ്ഞ മാസവും പണപ്പെരുപ്പം 5.8 ശതമാനമായി നിലനിൽക്കുന്നു.
വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി തന്നെ വ്യക്തമാക്കി. ജനങ്ങൾ നികുതി കാരണം ചെലവ് കുറക്കുന്നതാണ് ഇതിന് പ്രധാന കാരണം. അവശ്യവസ്തുക്കളുടെ വില വർധനവാണ് ഇതിന് കാരണം. ഭക്ഷണം, യാത്ര എന്നിവയിലെല്ലാം വിലയേറ്റമുണ്ടായതായി അതോറിറ്റി സൂചിപ്പിക്കുന്നുണ്ട്.
സൗദിയിൽ അവശ്യസാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു. വാർഷികാടിസ്ഥാനത്തിൽ പണപ്പെരുപ്പ് നിരക്ക് റെക്കോർഡ് നിലയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് വില വർധന. 2019 ജൂലൈയെ അപേക്ഷിച്ച് പണപ്പെരുപ്പം 6.1 ശതമാനം വർധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മൂല്യവർധിത നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.
സ്ഥിരമായി പണപ്പെരുപ്പം കൂടുന്നത് സാമ്പത്തിക രംഗത്ത് ഗുണമുണ്ടാക്കില്ല. ഇതിനാൽ തന്നെ ഓരോ ആഴ്ചയിലും സ്ഥിതി അതോറിറ്റി പരിശോധിക്കുന്നുണ്ട്. വർധിപ്പിച്ച വാറ്റ് അടുത്ത വർഷവും തുടരുമെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി തന്നെ വ്യക്തമാക്കി. ജനങ്ങൾ നികുതി കാരണം ചെലവ് കുറക്കുന്നതാണ് ഇതിന് പ്രധാന കാരണം. അവശ്യവസ്തുക്കളുടെ വില വർധനവാണ് ഇതിന് കാരണം. ഭക്ഷണം, യാത്ര എന്നിവയിലെല്ലാം വിലയേറ്റമുണ്ടായതായി അതോറിറ്റി സൂചിപ്പിക്കുന്നുണ്ട്
https://www.facebook.com/Malayalivartha


























