ഇന്ത്യയ്‌ക്ക് ആശ്വാസ തീരുമാനവുമായി സൗദി; വമ്പൻ തിരിച്ചടി നൽകി യുഎഇ; അതി നിർണായക തീരുമാനത്തിൽ കുഴങ്ങി പ്രവാസികൾ; യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കുക
യുഎഇയുടെ അതി നിർണായക തീരുമാനത്തിൽ കുഴങ്ങി പ്രവാസികൾ. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ. 24 ന്ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
ഒറ്റനോട്ടത്തിൽസ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം പുനഃപരിശോധിക്കും14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും പ്രവേശനം അനുവദിക്കില്ല എന്നാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ. പ്രവേശന വിലക്കേർപ്പെടുത്തുന്നത് വമ്പൻ തിരിച്ചടിയാവുകയാണ്.
ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും ഇതുവഴി ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം യാത്രയുമായി ബന്ധപ്പെട്ട് സൗദിയും പുതിയ തീരുമാനം എടുത്തിരുന്നു. മെയ് 17 മുതൽ സൗദിയിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം 20 രാജ്യങ്ങൾക്ക് ബാധകമല്ലെന്ന് സൗദി അറേബ്യൻ എയർലൈൻസ് വെളിപ്പെടുത്തി.
ഫെബ്രുവരി ആദ്യവാരത്തിലായിരുന്നു സൗദി അറേബ്യ 20 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. നിരോധിച്ച രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും യാത്രാ വലക്ക് പിൻവലിക്കുമോയെന്ന ഒരു സൗദി പൗരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സൗദി വൃത്തങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങളുടെ പ്രിയ അതിഥികൾക്ക് സ്വാഗതം, എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും താൽക്കാലിക വിലക്ക് മെയ് 17 തിങ്കളാഴ്ച പുലർച്ചെ 1 മണി മുതൽ നീക്കും. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ബന്ധപ്പെട്ട ദൗദ്യോഗീക സമിതി യാത്ര താൽക്കാലികമായി നിർത്താൻ തീരുമാനിച്ച രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കില്ല'', സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി ട്വിറ്ററിൽ അറിയിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 3 മുതൽ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്നും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിലക്ക് സൗദി പൗരന്മാർക്കും വിദേശ നയതന്ത്രജ്ഞർക്കും ആരോഗ്യ പരിശീലകർക്കും അവരുടെ കുടുംബങ്ങൾക്കും ബാധകമാക്കിയിരുന്നില്ല.
അർജന്റീന, യു.എ.ഇ, ജർമ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇന്ത്യ, ജപ്പാൻ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യു.കെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിസ് കോൺഫെഡറേഷൻ, ഫ്രാൻസ്, ലെബനൻ, ഈജിപ്ത് എന്നീ 20 രാജ്യങ്ങളിലേക്കാണ് സൗദിയിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ബാധകമല്ലാത്തത്.
https://www.facebook.com/Malayalivartha