കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ

കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ. ബഹ്‌റൈനാണ് ഏറ്റവും ഒടുവിൽ രാജ്യത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കടുത്ത ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബഹ്‌റൈൻ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ശനിയാഴ്ച രാവിലെ പുറപ്പെടും. ഇതിനായി ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകളാണ് മനാമ തുറമുഖത്ത് എത്തിയിട്ടുള്ളത്.
ഇന്ത്യക്ക് ഓക്‌സിജനും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും നൽകാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
കൊറോണ വൈറസ് കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ് ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് തന്നെ തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയെത്തേടിയെത്തുന്നത്
മറ്റ് ഗൾഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്‌റൈനും സഹായ വാഗ്ദാനവുമായി എത്തിയത്. ഓക്‌സിജൻ കയറ്റി ശനിയാഴ്ച പുറപ്പെടുന്ന കപ്പലുകൾ മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ ഇന്ത്യയിലെത്തുമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. രണ്ട് ക്രയോജനിക് കണ്ടെയ്‌നറുകളിലാണ് ഓക്‌സിജൻ കൊണ്ടുപോകുന്നത്. ഓക്‌സിജന് പുറമേ ഓക്‌സിജൻ ജനറേറ്ററുകളും ബഹ്‌റൈൻ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്
ഇതിനെല്ലാം പ്രമേ ആവശ്യമെങ്കിൽ വൈദ്യസഹായവും ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. . രാജ്യത്ത് പ്രതിസന്ധി നിലനിൽക്കുന്നതിനിടെ നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിയിരുന്നു ഇതിൽ സൗദി അറേബ്യ വാഗ്ധാനം ചെയ്തതിൽ ആദ്യഘട്ട സഹായം ഇന്ത്യയിലെത്തി
ലോകത്തെ പ്രധാന ശക്തികളായ യുഎസ്, റഷ്യ, ഫ്രാൻസ് എന്നിവയുൾപ്പെടെ 40 ഓളം രാജ്യങ്ങൾ അടുത്ത ഏതാനും ആഴ്ചകളിൽ ഇന്ത്യയ്ക്ക് നിർണായക കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട് .
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയും പല ലോകരാജ്യങ്ങളിലേക്കും ഇത്തരത്തിൽ പ്രതിസന്ധി മറികടക്കാൻ മരുന്നുൾപ്പെടെയുള്ളവ കയറ്റുമതി ചെയ്തിരുന്നു. ബ്രിട്ടൻ ഇതിനകം വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും അയയ്ക്കാനുള്ള നീക്കത്തിലാണ്.
വാക്സിന്റെയും മെഡിക്കൽ ഉപകരങ്ങളുടേയും അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കുള്ള വിലക്ക് യുഎസ് നീക്കി , ഇത് കോവിഷീൽഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കും.കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ 100 മില്യൺ ഡോളറിലധികം വിലവരുന്ന സാധനങ്ങൾ അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ആശുപത്രികൾ കിടക്കകളും ജീവൻ രക്ഷാ ഉപാധികളായ മെഡിക്കൽ ഉപകരണങ്ങളും കുറവായതിനാൽ, പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയ്ക്ക് വിദേശ സംഭാവനകളും ധന സഹായവും ഇപ്പോൾ ആവശ്യമാണ്
https://www.facebook.com/Malayalivartha