ഫോണില്‍ സംസാരിച്ച് വാഹമോടിച്ചയാളെ പൊലീസ് തടഞ്ഞു, പക്ഷേ ഉദ്യോഗസ്ഥര്‍ ചൂടായതുമില്ല വിരട്ടിയതതുമില്ല; പിന്നീട് നടന്നത് മാതൃകാപരം, സോഷ്യൽമീഡിയയിൽ പോലീസുകാർക്ക് അഭിനന്ദന പ്രവാഹം

ലോക്ക്ടൗണിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് പോലീസുകാരുടെ വാഹനം തടയൽ. ഇപ്പോഴിതാ അത്തരത്തിൽ മാതൃകപരമായ സംഭവമാണ് മലപ്പുറത്ത് നടന്നത്. മൊബൈൽ ഫോണില്‍ സംസാരിച്ചു കൊണ്ട് ഇരുചക്ര വാഹന മോടിച്ച യുവാവിനെ കേരള പൊലീസ് തടഞ്ഞു.
പക്ഷേ ഏവരും കരുതുന്നതു പോലെ ഉദ്യോഗസ്ഥര്‍ ചൂടായതുമില്ല വിരട്ടിയതതുമില്ല. പകരം യുവാവിന് പറയാനുളളതു കേട്ടു എല്ലാം ചോദിച്ചറിഞ്ഞു. പിന്നാലെ മാതൃകാപരമായ ഇടപെടലും.
സഹോദരിയുടെ പ്രസവാനന്തരം അടിയന്തരമായി രക്തം എത്തിക്കുന്നതിനുളള പരിഭ്രാന്തിയിലായിരുന്നു യുവാവ്. അദ്ദേഹം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആവശ്യം അറിയിച്ചു. സംഗതിയുടെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ പൊലീസ് വണ്ടിയില്‍ നേരെ ബ്ലഡ് ബാങ്കിലേക്ക്.
നവജാതശിശുവിന് വേണ്ടിയായിരുന്നു രക്തം എത്തിക്കേണ്ടിയിരുന്നത്. പെരുന്തല്‍മണ്ണയില്‍ നിന്നും രക്തം എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും നാളെ ഒരു യൂണിറ്റുകൂടെ വേണമെന്നും പണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അമൃതരംഗന്‍ വ്യക്തമാക്കി.
പ്രാദേശിക ചാനല്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് ഇതിനോടകം നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























