Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

'ചന്ദനം വളർത്താനും വിൽക്കാനും സർക്കാരിന് മാത്രം അനുമതി നൽകുന്ന നിയമങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അതെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. അത് പോലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം....' വൈറലായി പ്രവാസിയുടെ കുറിപ്പ്

19 JUNE 2021 03:46 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതി സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും കാലിക പ്രസക്തി മുൻനിർത്തി വികസിത രാജ്യങ്ങളിലെ ചില മാതൃകകള്‍ ചൂണ്ടിക്കാട്ടി പ്രവാസിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വന്യമൃഗങ്ങളെ വളര്‍ത്താന്‍ താല്‍പ്പര്യമുള്ള ജനങ്ങള്‍ക്ക് അവയെ കൂട്ടിലടച്ച് പരിപാലിക്കാനും ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കാനും അനുവദിക്കണമെന്ന ആശയം പങ്കുവെച്ചിരിക്കുകയാണ് പ്രവാസിയായ താജുദ്ദീന്‍ പൊതിയില്‍ എന്ന യുവാവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചില പ്രായോഗിക മാര്‍ഗങ്ങള്‍ അദ്ദേഹം മുമ്പോട്ടു വെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

വീട്ടിൽ ചന്ദനം വളർത്തി വലുതായാൽ വെട്ടി വിൽക്കാൻ അനുവാദം നൽകണം. പെട്ടെന്ന് വളരുന്ന ചന്ദനമരം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കാൻ കാർഷിക/വന സർവകലാശാല/കേന്ദ്രങ്ങൾ മുമ്പോട്ടു വരണം. ആവശ്യമുള്ളവർ ചന്ദന ഫാമുകൾ തന്നെ തുടങ്ങട്ടെ.എങ്കിൽ കാട്ടിലെ ചന്ദനം അനധികൃതമായി വെട്ടുന്നത് കുറയും. വനം വകുപ്പിന്റെ അദ്ധ്വാന ഭാരം അത്രയും കുറയും.

ചന്ദനം വളർത്താനും വിൽക്കാനും സർക്കാരിന് മാത്രം അനുമതി നൽകുന്ന നിയമങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അതെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്.

അത് പോലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം. മാൻ, കാട്ടുപന്നി എന്നിവയുടെ ഇറച്ചി ലീഗലായി കിട്ടുന്ന റെസ്റ്റോറന്ററുകൾ യൂറോപ്പിലും മറ്റും കണ്ടിട്ടുണ്ട്. ന്യൂസിലാണ്ടിൽ നിന്നും മറ്റും വരുന്ന മാനിറച്ചി ഗൾഫിലെ സൂപ്പർ മാർക്കറ്റുകളിൽ കണ്ടിട്ടുണ്ട്. അവ എല്ലാം വളർത്തുന്ന മൃഗങ്ങളാണ്, കാട്ടിൽ നിന്ന് പിടിക്കുന്നതല്ല. പരിസ്ഥിതി സംരക്ഷണം/വന്യമൃഗ സംരക്ഷണം എന്നിവയെല്ലാം നമ്മൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പഠിച്ചതാണ്. അത് കൊണ്ട് അവർ കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾ പിന്തുടരുന്നതിൽ നാണക്കേട് ഒന്നും തോന്നേണ്ട കാര്യമില്ല.

ചുരുക്കി പറഞ്ഞാൽ കാട്ടിലെ മൃഗങ്ങൾക്ക് മനുഷ്യനെ പേടിക്കാതെ ജീവിക്കാം, കാട്ടിറച്ചി വേണ്ടവർക്ക് അത് ലഭ്യമാണ് താനും.

സൗത്ത് ഏഷ്യയിൽ ധാരാളമായി കണ്ടിരുന്ന റോയൽ ബംഗാൾ കടുവ ഇന്നുള്ളത് ഇന്ത്യയിൽ മാത്രമാണ്, കുറച്ചു ബംഗ്ളാദേശിലും. അവശേഷിക്കുന്ന കടുവകളുടെ എണ്ണവും 3000ൽ കൂടില്ല. അഞ്ചു വര്ഷം മുമ്പ് ഇതിന്റെ നേർ പകുതിയായിരുന്നു. (It's reported that there are around 2000 Bengal tigers in captivity in US). ബാക്കി മുഴുവനും ചൈനക്കാരുടെ വയറ്റിൽ എത്തി. കപ്പാക്കിറ്റി കൂട്ടാൻ നല്ലതാണ് എന്ന അന്ധവിശ്വാസത്തിൽ കടുവയുടെ എല്ലിന് വേണ്ടി മില്യൻസ് ചിലവാക്കാനും ചൈനയിലെ വൃദ്ധ മുതലാളിമാർ റെഡിയാണ്. കടുവയെയും കൃത്രിമമായി വളർത്തി ചൈനക്കാർക്ക് നൽകാവുന്നതാണ്.

ഏതെങ്കിലും പ്രത്യേക വന്യമൃഗത്തിന്റെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായാൽ ഒരു നിശ്ചിത കാലാവധിക്കുള്ളിൽ നിശ്ചിത എണ്ണത്തെ കൊല്ലാനും തിന്നാനുമുള്ള അനുമതിയും വികസിത രാജ്യങ്ങളിൽ നൽകാറുണ്ട്. കാട്ടുപന്നികളുടെ എണ്ണം കൂടി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാവുന്നതു എല്ലാം കേരളത്തിൽ സാധാരണയാണ്. കാട്ടുപന്നിക്ക് ഒന്നും ഒരു കാലത്തും വംശനാശം സംഭവിക്കുകയുമില്ല.

വേട്ടയാടപ്പെടുന്നതു ആൺ ആനകൾ മാത്രമാണ്; കൊമ്പിനു വേണ്ടി. ആൺ ആനയില്ലെങ്കിൽ വംശവർദ്ധനവ് നടക്കില്ല എന്നതാണ് പ്രധാന ദൂഷ്യം. അങ്ങിനെയുള്ള അവസ്ഥകളിൽ എന്ത് കൊണ്ട് കാട്ടിലെ പെൺ ആനകളക്ക് artificial insemination നടത്തിക്കൂടാ?

ഗൾഫിൽ ഒറിക്‌സ് എന്ന് അറിയപ്പെടുന്ന ഒരു മാൻവിഭാഗമുണ്ട്. ഒരു മുപ്പതു വര്ഷം മുമ്പ് ഇതിനു ഏതാണ്ട് വംശനാശം സംഭവിക്കുന്ന അവസ്ഥ എത്തി. ആ സമയത്തു യൂ എ ഇ/ഖത്തർ സർക്കാരുകൾ വിപുലമായ സംരക്ഷണ പദ്ധതികളുമായി മുമ്പോട്ടു വന്നു. കാപ്ടറ്റീവായി വളർത്തി ഉത്പാദനം കൂട്ടി. എന്നിട്ടു വളർത്താൻ താല്പര്യമുള്ളവർക്ക് രണ്ടു കുട്ടികളെ വീതം നൽകി. ഫാം ഹൗസുകളും അവിടെ മൃഗങ്ങളും എല്ലാമുള്ള അറബികൾ ധാരാളം. ഇങ്ങനെ നൽകുന്ന രണ്ടെണ്ണത്തിൽ ഒന്നിനെയും കുട്ടികൾ ഉണ്ടായാൽ അതിന്റെ പകുതിയെയും രണ്ടു വര്ഷം കഴിഞ്ഞു തിരിച്ചേല്പിക്കണം. ബാക്കിയുള്ളതിനെ വളർത്തുകയോ, തിന്നുകയോ, ബന്ധുക്കൾക്ക് സമ്മാനമായി നൽകുകയോ ചെയ്യാം.

തിരിച്ചേൽപ്പിക്കുന്ന ഒറിക്‌സിനെ ഏജൻസികൾ മരുഭൂമിയിൽ ജീവിക്കാൻ വിടും. ഇന്ന് വിജനമായ മരുഭൂമിയിലൂടെ വണ്ടി ഓടിച്ചു പോവുമ്പോൾ ഒരു ഒറിക്‌സിനെ എങ്കിലും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തിനധികം ജനവാസ പ്രദേശങ്ങളായ നാഥ്‌ അൽ ഷിബയിലും മറ്റും ഫാമുഹൗസിൽ നിന്ന് ചാടി വന്ന ഒറിക്‌സുകളെ കാണാം. കാപ്ടറ്റീവായി വളർത്തിയ ഒറിക്‌സിനെ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും വിതരണം ചെയ്യുക വഴി ഈ മൃഗത്തെ വംശനാശത്തിൽ നിന്ന് പൂർണമായും രക്ഷിച്ചു; ജനകീയ പങ്കാളിത്തത്തോടു കൂടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (7 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (33 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends