വിദേശ രാജ്യങ്ങളിലെ ജയിലുകള്‍ക്കുള്ളിലുള്ള ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുവരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; 30 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി കഴിയുന്നത് 7620 ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കഴിയുന്നത് സൗദി അറേബ്യയിലെ ജയിലുകളിലാണ്. ജയിലില്‍ അകപ്പെട്ടവരെ തിരിച്ച് കൊണ്ട് വരാനായി 30 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചു.
സൗദി അറേബ്യലെ ജയിലുകളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ഏകദേശം 2084 പേരോളം ഈ ജയിലുകളിലുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍. സാമ്ബത്തിക ക്രമക്കേട്, മോഷണം, കൈക്കൂലി എന്നീ കേസുകളിലാണ് കൂടുതലായും ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്. മദ്യം നിരോധിച്ചിരിക്കുന്ന സൗദി അറേബ്യ രാജ്യത്ത് മദ്യം വിറ്റതിനും കുടിച്ചതിന്റെയും പേരിലുള്ള കുറ്റത്തിനും ധാരാളം പേര്‍ സൗദി അറേബ്യയിലെ ജയിലിലുണ്ട്.
തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തനേഷ്യ എന്നീ രാജ്യങ്ങളിലായി അഞ്ഞൂറോളം പേര്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുക്കള്‍, ഇവരില്‍ കൂടുതല്‍ പേരും മയക്കുമരുന്ന് വില്‍പ്പന, മനുഷ്യക്കടത്ത്, വിസ തട്ടിപ്പ് സംബന്ധമായ കുറ്റങ്ങളുമായാണ് ജയിലില്‍ കഴിയുന്നത്. പാക്കിസ്ഥാന്‍ ജയിലുകളില്‍ 546 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച കണക്കുകളില്‍ വ്യക്തമാകുന്നത്. ഇതില്‍ അഞ്ചൂറോളം പേര്‍ മീന്‍പിടുത്തക്കാര്‍ ആണെന്നും സൂചനയുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി മീന്‍പിടുത്തക്കാര്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, തുടങ്ങിയ രാജ്യങ്ങളിലെ ജയിലുകളിലുമുണ്ട്.
സര്‍ക്കാരിന് ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ രാജ്യങ്ങളിലെ 86 ജയിലുകളിലായി 7620 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ അമ്ബതോളം പേര്‍ സത്രീകളാണ്. എന്നാല്‍ കണക്കില്‍പ്പെടാതെ ഇതില്‍ കൂടുതല്‍ പേര്‍ പല ജയിലുകളിലായി ഉണ്ടെന്നാണ് സൂചന. സ്ത്രീകളില്‍ കൂടുതല്‍ പേരും ശ്രീലങ്ക, ചൈന, നേപ്പാള്‍,യുഎസ്, യുകെ, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്.
സമീപകാലങ്ങളിലായി ഇന്ത്യക്കാര്‍ കൂടുതലായി കുടിയേറുന്ന ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും 115 പേര്‍ അവിടുത്തെ ജയിലുകളിലുണ്ട്. കൊലപാതകം, സാമ്ബത്തിക ഇടപാട്, റോഡ് അപകടങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് കൂടുതലായും ചുമത്തപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha