ന്യുയോര്‍ക്ക് നഗരത്തെ ഞെട്ടിച്ച 'ഗോ ടോപ്ലെസ് ഡേ പരേഡ്'

അന്ന് കേരളത്തിലെ സ്ത്രീകള്‍ മാറ് മറയ്ക്കാനുള്ള
സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പോരാടിയതെങ്കിൽ ഇന്ന് അമേരിക്കന്‍ യുവതികൾ പോരാടുന്നത് മാറുമറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി.
'ഞങ്ങളുടെ ശരീരങ്ങളല്ല, യുദ്ധങ്ങളാണ് അശ്ലീല'മെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാറുമറയ്ക്കാതെ നൂറുകണക്കിന് യുവതികള്‍ തെരുവിലിറങ്ങിയത് നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പത്താമത് 'ഗോ ടോപ്ലെസ് ഡേ പരേഡി'ന്റെ ഭാഗമായാണ് ഈ മേനിപ്രദര്‍ശനം. കാര്‍ണിവല്‍ സമാനമായ അന്തരീക്ഷത്തില്‍ നടന്ന റാലിയില്‍, നൂറുകണക്കിന് യുവാക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
കൊളംബസ് സര്‍ക്കിളില്‍നിന്ന് ബ്രയന്റ് പാര്‍ക്കിലേക്കായിരുന്നു നഗ്നറാലി. 2007-ല്‍ നെവാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ടോപ്ലെസ് എന്ന സംഘടനയാണ് ഈ റാലി ആദ്യമായി സംഘടിപ്പിച്ചത്. അന്നുമുതല്‍ എല്ലാവര്‍ഷവും ന്യുയോര്‍ക്കില്‍ റാലി നടക്കാറുണ്ട്. ലിംഗസമത്വത്തിനും സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനുമെതിരെയാണ് റാലി.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പരേഡില്‍ പങ്കെടുത്തിരുന്നു. പത്തുവര്‍ഷമായി ഈ റാലിയില്‍ പങ്കെടുന്നുണ്ടെന്നും മറ്റെന്തിനെക്കാളും ഇതിന് പ്രധാന്യം നല്‍കുന്നുവെന്നും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരിയായ റെബേക്ക ബാര്‍വിക്ക് പറയുന്നു. വിര്‍ജീനിയയില്‍നിന്നും റാലിയില്‍ പങ്കെടുക്കുന്നതിനുമാത്രമായാണ് അവര്‍ ന്യുയോര്‍ക്കിലെത്തിയത്.
പുരുഷന്മാരുടേതുപോലെ സ്ത്രീകളുടെ ശരീരവും സ്വാഭാവികമായി കാണാന്‍ സമൂഹം തയ്യാറാകാണമെന്ന സന്ദേശമാണ് ഇത്തവണത്തെ റാലി മുന്നോട്ടുവെക്കുന്നത്. പുരുഷന്മാര്‍ക്ക് മേലുടുപ്പിടാതെ എവിടെയും പോകാമെങ്കില്‍, എന്തുകൊണ്ട് സ്ത്രീകള്‍ക്കും അത്തരത്തില്‍ സഞ്ചരിച്ചുകൂടായെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ചോദിക്കുന്നു.
അമേരിക്കയില്‍ സ്ത്രീകള്‍ മാറുമറയ്ക്കണമെന്ന് നിര്‍ബന്ധമില്ല. ന്യുയോര്‍ക്കില്‍ സ്ത്രീകള്‍ മാറുമറയ്ക്കേണ്ടതില്ലെന്ന് 1992-ല്‍ നിയമം അംഗീകരിക്കുകയും ചെയ്തു. നിലവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് മാറുമറയ്ക്കല്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇന്ത്യാന, ഉട്ട, ടെന്നസി എന്നിവിടങ്ങളില്‍.
ടോപ്ലെസ് ഡേ പരേഡ് ന്യുയോര്‍ക്കില്‍ മാത്രമാണ് നടക്കുന്നതെങ്കിലും, പല നഗരങ്ങളിലും ഇതിന്റെ ചുവടുപിടിച്ച് വിവിധ പരിപാടികള്‍ നടത്താറുണ്ട്. വെനീസ് ബീച്ച്, കാലിഫോര്‍ണിയ, ഡെന്‍വര്‍, കൊളറാഡോ, ഫീനിക്സ്, അരിസോണ തുടങ്ങി 29 നഗരങ്ഹളില്‍ ഗോ ടോപ്ലെസ് ഡേയുമായി ബന്ധപ്പെട്ട് പരിപാടികളുണ്ടായിരുന്നു. സ്ത്രീസ്വാതന്ത്ര്യ ദിനത്തിന്റെ 97-ാം വാര്‍ഷികം കൂടിയായിരുന്നു ഈദിവസം.
https://www.facebook.com/Malayalivartha