ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണകാരണത്താൽ യുവതിക്ക് ജോലി നഷ്ടമായി

ന്യുഡല്‍ഹി: സ്ത്രീകള്‍ നേരിടുന്ന ശരീരിക അവശതകള്‍ പരിഗണിച്ച് ആര്‍വത്താവധി നല്‍കുന്നതിന് വരെ തൊഴിലുടമകള്‍ തയ്യാറാകുന്ന കാലഘട്ടത്തില്‍ ആര്‍ത്തവത്തിന്റെ പേരില്‍ യുവതിക്ക് ജോലി നഷ്ടമായി.
ആര്‍ത്തവ രക്തം ഓഫീസിലെ കാര്‍പ്പറ്റില്‍ വീണതിതുടർന്നാണ് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അലീഷ കോള്‍മാന്‍ എന്ന യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. യുഎസിലെ ജോര്‍ജിയയില്‍ 911 കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു കോള്‍മാന്‍. കഴിഞ്ഞ വര്‍ഷം കോള്‍മാന്റെ ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണു. ഇക്കാരണം ചൂണ്ടിക്കാട്ടി അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
ബോബി ഡോഡ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കോള്‍മാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. വ്യക്തിശുചിത്വം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചു വിടല്‍ നടപടി. പിരിച്ചു വിട്ടതിനെതിരെ കോള്‍മാന്‍ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ആര്‍ത്തവത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നത് അപമാനകരമാണെന്ന് കോള്‍മാന്‍ പറഞ്ഞു. മറ്റൊരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha