പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് പൂണ്ണമായും ഒഴിവാക്കിയിട്ടില്ല

യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വഴി കുറഞ്ഞ് നില്‍ക്കുന്ന കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് യുഎഇയുടെ തീരുമാനം.യുഎഇയില്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന അറിയിച്ചിരിക്കുകയാണ്. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടേതാണ് ഈ അറിയിപ്പ് .
കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് പൂണ്ണമായും ഒഴിവാക്കാറായിട്ടില്ല.
രാജ്യത്ത് ഒക്ടോബര്‍ 21 മുതല്‍ 100ല്‍ താഴെ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ എടുക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ. നൂറ അല്‍ ഗൈതി വ്യക്തമാക്കിയത്.ലോകത്ത് കോവിഡ് വകഭേദങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടി വരുമെന്നും സൂചിപ്പിക്കുകയുണ്ടായി.
2 കോടിയിലേറെ പേര്‍ക്കാണ് ഇതിനോടകം പ്രതിരോധ വാക്സീന്‍ നല്‍കിയത്.കഴിഞ്ഞ 9 തീയതിവരെ
പൊതുജനങ്ങളില്‍ 97.16% പേര്‍ക്കും ഒരു ഡോസ് വാക്സീന്‍ ലഭിച്ചു. 87% പേര്‍ പൂര്‍ണമായും വാക്സീന്‍ എടുത്തിട്ടുണ്ട്. സിനോഫാം, ഫൈസര്‍ എന്നിവയാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. ഫൈസര്‍ എടുക്കുന്നവര്‍ 2 ഡോസ് വാക്സീനെടുത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് 27 മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. എന്നാൽ വാക്സീൻ എടുക്കാത്തവര്‍ക്ക് ഇതിനുള്ള അനുവദം നല്‍കിയിട്ടില്ല.നയതന്ത്ര ഉദ്യോഗസ്ഥർ, രോഗികൾ, സ്കോളർഷിപ് വിദ്യാർഥികൾ എന്നിവർക്ക് ഇളവുകളുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂറിനകവും 6 മണിക്കൂറിനകവും എടുത്ത ക്യൂആർ കോഡ് സഹിതമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.
കൂടാതെ യുഎഇയിലെത്തിയാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസം പിസിആർ എടുക്കണം. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. 9ാം ദിവസം പിസിആർ എടുക്കണം. വിദേശത്തുവച്ച് രോഗലക്ഷണമുണ്ടായാൽ അതതു രാജ്യത്തെ യുഎഇ എംബസിയുമായി ബന്ധപ്പെടണം. 70 വയസ്സിനു മുകളിലുള്ളവർ ആരോഗ്യ സുരക്ഷ മുൻനിർത്തി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























