നാട്ടിലെത്തുന്ന പ്രവാസികൾക്ക് വമ്പൻ സർപ്രൈസൊരുക്കി എം.എ യൂസഫലി

26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ താങ്ങും തണലുമായിരുന്നു അദേഹം.
സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്തുന്ന പ്രവാസികൾക്കായി വമ്പൻ സർപ്രൈസാണ് എം.എ യൂസഫലി ഒരുക്കിയിരിക്കുന്നത്. മറ്റൊന്നുമല്ല, നാട്ടിലെത്തുന്ന പ്രവാസികൾക്ക് ബ്രഹ്മാണ്ഡ ഷോപ്പിംങ് അനുഭവം സമ്മാനിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുകയാണ് അദേഹം.
കേരളത്തിലെ രണ്ടാമത്തെ ലുലു മാളാണ് ആക്കുളത്ത് നിർമ്മിച്ചിരിക്കുന്നത്. ഇനി ഗൾഫ് നാടുകളിൽ മാത്രമല്ല, തലസ്ഥാനത്തെത്തുന്ന പ്രവാസികൾക്കും ലുലു മാളിലെ ഷോപ്പിങ് ആസ്വദിക്കാവുന്നതാണ്. നിലവിൽ ഡിസംബർ 16 നാണ് ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അവസാനഘട്ട മുഖം മിനുക്കൽ പണികളാണ് ഇവിടെ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഇതിന്റെ നിർമ്മാണം. 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, ഇരുനൂറിലേറെ രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ്, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി എന്റർടെയ്ൻമെന്റ് സെന്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട് എന്നിവയുമുണ്ട്.
3,500 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന 8 നിലകളിലെ പാർക്കിങ് കേന്ദ്രവും തയാറായി. എട്ട് നിലകളിലായുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. മാള്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും 500 വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
ഗതാഗത തടസ്സങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയമാണ് ലുലു മാൾ ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, ജനപ്രതിനിധികൾ, ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാർ എന്നിവർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതല്‍ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും യൂസഫലി പറഞ്ഞിരുന്നു.
എന്തായാലും ഗൾഫ് നാടുകളിലെ അതെ പ്രൗഢിയിൽ തന്നെയാണ് തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാൾ ഒരുക്കിയിരിക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് കുടുബത്തോടൊപ്പം ഷോപ്പിങ് കേങ്കേമമാക്കാൻ ലുലു മാൾ തിരക്കാവുന്നതാണ്.
https://www.facebook.com/Malayalivartha























