പ്രവാസികളെ സ്വാഗതം ചെയ്ത് സൗദി, ക്വാറന്റൈന്‍ ഒഴിവാക്കി, പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസകരം
പ്രവാസികളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത് സൗദി അറേബ്യ. പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസകരം നൽകുന്നതാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എത്തിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് സൗദി അറേബ്യ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് വരാന്‍ വൈകാതെ അനുമതി ലഭിച്ചേക്കും. ക്വാറന്റൈനും ആവശ്യമുണ്ടാകില്ല.
സൗദി അംഗീകരിക്കുന്ന ഒമ്പതാം കൊവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് ഇപ്പോഴും സൗദി അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തടസങ്ങള്‍ ഒഴിവാക്കുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രവാസികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിനാണ് നല്‍കിവരുന്നത്.
അതേസമയം, ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള യാത്രയ്ക്ക് സൗദി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ സൗദിയിലെത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കൂ. കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെ സൗദി യാത്രാ നിരോധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് പോകുന്നവര്‍ യുഎഇ, മാലദ്വീപ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് നിലവില്‍ സൗദിയിലെത്തുന്നത്. സൗദിയിൽ എത്തുന്നവരുടെ കൈയ്യിൽ വാക്‌സിന്‍ സ്വീകരിച്ച രേഖ വേണം. കൊവിഡ് ഇല്ല എന്ന് വ്യക്തമാക്കുന്ന പരിശോധന ഫലം നിര്‍ബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത പരിശോധന ഫലം കൈയ്യില്‍ കരുതേണ്ടതാണ്.
കൊവിഷീല്‍ഡിന് സൗദി അംഗീകാരം നല്‍കിയത് ഇന്ത്യയ്ക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വൈകാതെ ഇന്ത്യയെ യാത്രാ നിരോധന പട്ടികയില്‍ നിന്ന് സൗദി നീക്കിയേക്കുമെന്നാണ് സൂചന. ഡിസംബറില്‍ നേരിട്ടുള്ള സൗദി യാത്ര സാധ്യമാകുമെന്നും കേള്‍ക്കുന്നു.
ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. അതേസമയം,സൗദിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞിരിക്കുകയാണ്. ഇതിനെ തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha