ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ,സന്തോഷം അടക്കാനാവാതെ പ്രവാസികൾ, ഡിസംബർ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കും, ഇനിമുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതില്ല
ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ പോകുകയാണ്. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബറില്‍ നേരിട്ടുള്ള സൗദി യാത്ര സാധ്യമാകുമെന്നും നേരത്തെയുള്ള റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന തരത്തിലാണ് സൗദിയുടെ പുതിയ തീരുമാനം.
ഇന്ത്യയെ കൂടാതെ ഇൻഡൊനീഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.ഈ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനിമുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഇവർ സൗദിയിലെത്തിയശേഷം അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് സൗദി അറേബ്യ അംഗീകാരം നല്‍കിയതിന് പിന്നാലെ ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് വരാന്‍ വൈകാതെ അനുമതി ലഭിച്ചേക്കുമെന്നും ക്വാറന്റൈനും ആവശ്യമുണ്ടാകില്ലെന്നുമൊക്കെ വാർത്തകളുണ്ടായിരുന്നു.
ഈ വാർത്ത വാന്നതിന് ശേഷം പകുതി അശ്വാസത്തിലായിരുന്നു പ്രവാസികൾ.
എന്നാല്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തടസങ്ങള്‍ ഒഴിവാക്കുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇന്ത്യയില്‍ പ്രവാസികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിനാണ് നല്‍കിവരുന്നതും.
ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ പോകുന്ന ഈ സന്തോഷ വാർത്ത ഇതിന് പിന്നാലെ എത്തിയതോടെ പ്രതീക്ഷകളുടെ പരിമിതിക്കും അപ്പുറമാണ്.
എന്നാൽ മറ്റ് രാജ്യങ്ങളിൽ ഇനി ക്വാറന്റീനിൽ കഴിയേണ്ടതില്ലെന്ന് മാത്രമല്ല ഇവർ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതി. സൗദി അംഗീകരിക്കുന്ന ഒമ്പതാം കൊവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്.
അതേസമയം, ഇതുവരെ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ സൗദിയിലെത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുമായിന്നൊള്ളു.വിലക്ക് നീക്കിയതോടെ ഇനി ഇതിന്റെ ആവശ്യമില്ല. കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളെ സൗദി യാത്രാ നിരോധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് പോകുന്നവര്‍ യുഎഇ, മാലദ്വീപ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഇതിവരെ സൗദിയിലെത്തിയിരുന്നത്. സൗദിയിൽ എത്തുന്നവരുടെ കൈയ്യിൽ വാക്‌സിന്‍ സ്വീകരിച്ച രേഖ വേണമായിരുന്നു. കൊവിഡ് ഇല്ല എന്ന് വ്യക്തമാക്കുന്ന 72 മണിക്കൂറിനകം എടുത്ത പരിശോധന ഫലമാവും കൈയ്യില്‍ കരുതണമായിരുന്നു.
കൊവിഷീല്‍ഡിന് സൗദി അംഗീകാരം നല്‍കിയത് ഇന്ത്യയ്ക്കാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. വൈകാതെ ഇന്ത്യയെ യാത്രാ നിരോധന പട്ടികയില്‍ നിന്ന് സൗദി നീക്കുന്ന കാര്യ വൈകാതെ പുറത്തെത്തുമെന്ന് കൊവിഷീല്‍ഡിന് സൗദി അംഗീകാരം നൽകിയതോടെ ഏതാണ്ട് ഉറപ്പായിരുന്നു. അതേസമയം,സൗദിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞിരിക്കുകയാണ്.ഇതിനെ തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha