പ്രവാസികൾക്ക് അടുത്ത പണി, മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍, യാത്രക്കാര്‍ 14 ദിവസം മുന്‍പുള്ള വിവരങ്ങള്‍ നല്‍കണം, ഡിസംബര്‍ ഒന്ന് മുതൽ മാര്‍ഗരേഖ പ്രാബല്യത്തില്‍

കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പ്രവാസികൾ എല്ലാം തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാൽ എല്ലാം തകിടം മറിഞ്ഞുകൊണ്ട് അപ്രതീക്ഷിതമായാണ് കോവിഡിന്‍റെ പുതിയ വകഭേദത്തിന്റെ വരവ്.ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പ്രവാസികളെയാണ്. മാരകശേഷിയുള്ള പുതിയ കോവിഡ് വകഭേദം തടയാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്ന് വിവിധ ഗൾഫ്
രാജ്യങ്ങൾ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഊർജിതമാക്കി കോവിഡ് വ്യാപന സാധ്യത തടയാനുള്ള നീക്കവും സജീവമാണ്. അടുത്തിടെ പ്രാബല്യത്തിൽ വന്ന ഇളവുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗൾഫ് ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചത്. അതേ സമയം പുതിയ കോവിഡ് വകഭേദം പടരുകയാണെങ്കിൽ ഉചിതമായ പുനരാലോചനകളും നടപടികളും വേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചത്.
എന്തായാലും ഇന്ത്യം നിയന്ത്രണങ്ങളുടെ ഭാഗമായി കടുത്ത തീരുമാനങ്ങൾ തന്നെ എടുത്തിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ.മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. ഡിസംബര്‍ ഒന്ന് മുതലാണ് ഈ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരുന്നത്.
മിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം ഒമിക്രോൺ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. പുതിയ വകഭേദം അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.കൂടാതെ കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐ.സിഎംആര്‍ അറിയിച്ചു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്.നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha























