ഗൾഫ് രാഷ്ട്രങ്ങളിൽ നിയന്ത്രണങ്ങള്‍ വീണ്ടും പഴയപടിയിലേക്ക്, പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോലും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക് ചങ്കിൽ കൈവച്ച് പ്രവാസികൾ, നാട്ടിൽ പോകാനിരിക്കുന്നവരും, തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന പ്രവാസികളും ഇത് അറിയാതെ പോകരുത്

ഒമിക്രോൺ ലോകത്താകമാനം പടർന്ന് പിടിക്കുകയാണ്. ഈ മഹാമാരിയെ പിടിച്ചുകെട്ടാനായി ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. എന്നാൽ ഇത് മൂലം ദുരിതക്കയത്തിലാകുന്നത് പ്രവാസികളാണ്. നിയന്ത്രണങ്ങള്‍ വീണ്ടും പഴേപടി എത്തുമ്പോൾ കുടുബാംഗങ്ങളെ കാണാൻ നാട്ടിലേക്ക് പോകുവാനോ, അവധി കഴിഞ്ഞ് തിരിച്ച് പോയി ജോലിയിൽ പ്രവേശിക്കാനോ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.കൂടാതെ പുറത്തിറങ്ങുന്നതിനും മറ്റും നിയന്ത്രണങ്ങളും നിബന്ധനകളുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.
അബുദാബിയില്‍ ഗ്രീന്‍പാസും 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കേ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.വിവാഹ പാര്‍ട്ടികള്‍ മുതലുള്ള എല്ലാതരം സാമൂഹിക പരിപാടികള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ പരമാവധി കപ്പാസിറ്റിയുടെ 60 ശതമാനം ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടൊള്ളു. പരമാവധി 50 ആളുകല്‍ക്കാണ് ഇന്‍ഡോര്‍ ഇവന്റുകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.
കൂടാതെ ഔട്ട്‌ഡോര്‍ ഇവന്റുകളിലും ഓപ്പണ്‍ എയര്‍ പരിപാടികളിലും 150 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. വീട്ടിലെ സാമൂഹിക പരിപാടികളില്‍ 30 ല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താൻ പാടുള്ളതല്ല.അല്‍ ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ്, 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം, ശാരീരിക അകലം പാലിച്ച് മാസ്‌ക് ധരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിലവിലെ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ എല്ലാ സാമൂഹിക പരിപാടികളിലേക്കുമുള്ള പ്രവേശനത്തിനും ബാധകമാണ്. കൂടാതെ മറ്റ് എമിറേറ്റില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എമിറേറ്റില്‍ കുറഞ്ഞ കോവിഡ്19 നിരക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനയും നിരീക്ഷണങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മൂക്കും വായും മൂടുന്ന മാസ്‌ക് ധരിക്കുക, കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കുക, പതിവായി കൈകള്‍ കഴുകി വൃത്തിയാക്കുക എന്നിവയിലൂടെ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നും കമ്മിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കുവൈത്തില്‍ എത്തുന്നവര്‍ക്ക് 3 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നിലവില്‍ വന്നു. 72 മണിക്കൂറിനു ശേഷം പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ തുടരണം.
ഒമാനില്‍ പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് രാജ്യത്തെത്താനും 2 ഡോസ് വാക്സീന്‍ നിര്‍ബന്ധമാക്കി. 72 മണിക്കൂറിനകമുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. വാക്‌സീനെടുക്കാന്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസ്ട്രസെനക, കോവാക്സിന്‍, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാന്‍ അംഗീകരിച്ച വാക്സീനുകള്‍.
അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമിറ്റി പിൻവലിച്ചു. ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
എന്തായാലും മിക്ക രാജ്യങ്ങളുംം ഇത്തരം നിയന്ത്രങ്ങൾ കടുപ്പിക്കുമ്പോൾ പ്രവാസികൾക്ക് ഇത് വളരെയേറെ ബുദ്ധിമൂട്ടുകൾ സൃഷ്ടക്കുകയാണ്.
കൂട്ടത്തോടെ വിമാന സർവ്വീസുകൾ റദ്ദാക്കുന്നതും പ്രവാസികളെ വലയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























