Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

സൗദിയെ പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ പ്രഖ്യാപനം, ഓരോ ദിവസവും 14 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാം, ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും, സൗദിക്ക് കനത്ത തിരിച്ചടിയായി ഇറാനില്‍ നിന്ന് എണ്ണ ഇറക്കാനുള്ള ആലോചനയിൽ യൂറോപ്പ്...!

16 MAY 2022 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും...

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...

ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...

സൗദിയെ ഞെട്ടിച്ചിരിക്കുകയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. എണ്ണ ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ​ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. ഐഫോൺ നിർമാതാക്കളായ ആപ്പിളിനെ മറികടന്ന് എണ്ണ കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ്. എണ്ണവില വർധനയാണ് അരാംകോയുടെ നേട്ടത്തിന് വഴിയൊരുക്കിയത്.

എണ്ണ ഉത്പാദനത്തിൽ നേട്ടത്തിന്റെ നെറുകയിലെത്തി നിൽക്കുന്ന സൗദിക്ക് തിരിച്ചടിയാകുന്ന പ്രഖ്യാപനമാണ് ഇറാൻ നടത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാന്റെ ദേശീയ എണ്ണ കമ്പനിയുടെ മേധാവി മുഹ്‌സിന്‍ ഖുജസ്തിമെഹര്‍ പറഞ്ഞു. ഓരോ ദിവസവും 14 ലക്ഷം ബാരല്‍ കയറ്റുമതി ചെയ്യാമെന്നാണ് ഇറാന്റെ വാഗ്ദാനം.ഇറാനില്‍ നിന്ന് എണ്ണ ഇറക്കാനുള്ള ആലോചനയിലാണ് യൂറോപ്പ്. ഇതാകട്ടെ കനത്ത സൗദിക്ക് തിരിച്ചടിയാണ്.

യൂറോപ്യന്‍ യൂണിയനും ഇറാനും തമ്മില്‍ ഈ ആഴ്ച വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 2023 മാര്‍ച്ച് വരെ ഇറാന്റെ ഉല്‍പ്പാദന ലക്ഷ്യവും പ്രതിദിനം 14 ലക്ഷം ബാരലാണ്. ഇറാഖ്-ഇറാന്‍ അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇറാന്റെ പദ്ധതി.

റഷ്യയ്‌ക്കെതിരായി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ എല്ലാ രാജ്യങ്ങളും കടുത്ത എണ്ണ ദൗര്‍ലഭ്യം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയും യൂറോപ്പും ബദല്‍ മാര്‍ഗം കണ്ടെത്തുന്നതില്‍ പൂര്‍ണ വിജയം നേടിയതുമില്ല. സൗദി അറേബ്യയോടും ഗള്‍ഫ് രാജ്യങ്ങളോടും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. ഈ വേളയിലാണ് ഇറാന്റെ വന്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.

യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയതോടെ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ റഷ്യയുടെ എണ്ണ കാര്യമായി വിപണിയില്‍ എത്താതായി. യൂറോപ്പിലേക്ക് പ്രധാനമായും എണ്ണയും വാതകവും എത്തുന്നത് റഷ്യയില്‍ നിന്നാണ്. അമേരിക്കയുടെ ഉപരോധം പരിഗണിച്ച് യൂറോപ്പ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചാല്‍ പകരം ആര് തരും എന്ന ചോദ്യമാണ് യൂറോപ്പിന് മുന്നിലുള്ളത്

. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയോടും യുഎഇയോടും ഖത്തറിനോടും കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും നല്‍കാന്‍ യൂറോപ്പ് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ പല രാജ്യങ്ങളുമായും ദീര്‍ഘകാല കരാറുള്ളതിനാല്‍ തിടുക്കത്തില്‍ കൂടുതല്‍ കയറ്റുമതി സാധ്യമല്ല എന്നാണ് സൗദി സഖ്യരാജ്യങ്ങളുടെ നിലപാട്. ഈ സാഹചര്യത്തില്‍ എന്താണ് ബദല്‍ മാര്‍ഗമെന്ന് ആലോചിക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു അമേരിക്കയുടെ തന്ത്രം. എന്നാല്‍ റഷ്യയുടെ എണ്ണ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ വിപണിയില്‍ എണ്ണയില്ലാതെ വരികയും വില ഉയരുന്നതിനും കാരണമാക്കി. ഇത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വിഭവം കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അമേരിക്കയുടെ ഉപരോധം കാരണം പക്ഷേ, ഇവര്‍ക്ക് എണ്ണ വില്‍ക്കുന്നതിന് നിയന്ത്രണമുണ്ട്. എങ്കിലും അമേരിക്കന്‍ ചാരന്മാരുടെ കണ്ണുവെട്ടിച്ച് ഇറാന്‍ രഹസ്യമായി എണ്ണ വില്‍പ്പന നടത്തുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ എണ്ണ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ പരസ്യമായി തന്നെ ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാൻ പ്രഖ്യാപനം നടത്തിയത്.

അതേസമയം, റഷ്യയ്‌ക്കെതിരെ മാത്രമല്ല ഇറാനെതിരേയും അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതി നേരത്തെ വലിയ വിവാദമായിരുന്നു. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ലക്ഷ്യം ആണവായുധം നിര്‍മിക്കലാണ് എന്ന് അമേരിക്ക ആരോപിച്ചു. തുടര്‍ന്നാണ് ഇറാനെതിരെ ഉപരോധം ചുമത്തിയത്. പിന്നീട് നിരന്തര സമവായ ശ്രമങ്ങള്‍ക്കൊടുവില്‍ 2015ല്‍ ലോകത്തെ വന്‍ ശക്തി രാജ്യങ്ങളും ഇറാനും തമ്മില്‍ ആണവ കരാര്‍ ഒപ്പുവച്ചു.

ആണവ കരാര്‍ പ്രകാരം ഇറാന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. പകരം ഇറാന്‍ ആണവ ആയുധങ്ങളുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു കരാര്‍ ഒപ്പുവച്ചത്. ഒബാമ മാറി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ 2018ല്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി.

ഇറാനെതിരെ വീണ്ടും ഉപരോധം ചുമത്തി. നിലവില്‍ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ മതിയായ രീതിയില്‍ എത്തുന്നില്ല. ഇറാന്റെ എണ്ണ വിപണിയിലെത്താതിരിക്കാന്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും നടത്തുന്ന നീക്കമാണ് അമേരിക്കയുടെ ഉപരോധമായി വരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് മാറി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ നയത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (11 minutes ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (50 minutes ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (1 hour ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (1 hour ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (1 hour ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (1 hour ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (1 hour ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (2 hours ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (2 hours ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (2 hours ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (3 hours ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (3 hours ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (3 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (3 hours ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (3 hours ago)

Malayali Vartha Recommends