കേരളത്തിനൊപ്പം നിൽക്കേണ്ട സമയത്ത് എസ്.ബി.ഐയുടെ ധിക്കാരം... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമടക്കാൻ വന്നവരോട് എസ്.ബി.ഐ ചോദിച്ചത് മുഖ്യമന്ത്രിയുടെ പാൻ കാർഡ്...
സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷിതരെന്നു കരുതിയ ഓരോരുത്തരും വെള്ളത്തിനു മുകളില്‍ നിന്ന് രക്ഷിക്കാനായി നിലവിളിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായഹസ്തവുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. അതേസമയം പണം അടയ്ക്കാൻ എത്തിയവർക്ക് ബാങ്കുകാരിൽ നിന്നും മോശമായ സമീപനമാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമടക്കാൻ വന്നവരോട് ആദ്യം എസ്.ബി.ഐ ചോദിച്ചത് മുഖ്യമന്ത്രിയുടെ പാൻ കാർഡായിരുന്നു. ഒരു മാനദണ്ഡവുമില്ലാതെ പൈസ ഇടാൻ സാധിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അടയ്ക്കാൻ വരുമ്പോൾ മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞ് സഹായിക്കാനെത്തുവരെ നിരാശപ്പെടുത്തുകയാണ് എസ്.ബി.ഐ.
ഫേസ് ബുക്ക് കുറിപ്പിലൂടെ...
എസ്.ബി.ഐയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമടക്കാൻ വന്നവരോട് എസ്.ബി.ഐ ചോദിച്ചത് മുഖ്യമന്ത്രിയുടെ പാൻ കാർഡ്. ആദ്യം കാശിന് ലിമിറ്റ് വയ്ക്കുന്നു അതിനു ശേഷം അടയ്ക്കാൻ പറ്റില്ലെന്ന് പറയുന്നു. ബഹളമുണ്ടാക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ ഈ അക്കൗണ്ടിന്റെ പാൻകാർഡാണ് മാനേജർ ആവശ്യപ്പെട്ടത്. അതെങ്ങനെ ഞങ്ങളുടെ കയ്യിൽ ഉണ്ടാകുക. ടാക്‌സ് പോലും വേണ്ടന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് ഈ പാൻകാർഡ് ചോദിയ്ക്കുന്നു.
ഒരു മാനദണ്ഡവുമില്ലാതെ പൈസ ഇടാൻ സാധിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അടയ്ക്കാൻ വരുമ്പോൾ മുട്ടാപോക്ക് ന്യായങ്ങൾ പറയുകയാണ് എസ്.ബി.ഐ. ഇതിനെതിരെ ചോദ്യം ചെയ്യപ്പെടുമ്പോൾ ക്യാഷ് സ്ലിപ് തരുകയാണ് ചെയ്യുന്നത്. എന്നാൽ ഈ കാശ് ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയോ എന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് വരുത്തണം. എസ്.ബി.ഐയുടെ ഈ ധിക്കാരത്തിനെതിരെ അന്വേഷണം വേണമെന്നും ഇവർ പറയുന്നു...
https://www.facebook.com/Malayalivartha