കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത
ഇപ്പോൾ ടിക്ക് ടോക് വീഡിയോകൾ വളരെ ട്രെന്റായി മാറിയിരിക്കുകയാണ്. ഈ വീഡിയോകളോക്കെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണെന്ന് തന്നെ പറയാം. എന്നാലിപ്പോൾ വൈറലായ ഒരു വീഡിയോയ്ക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഭാര്യയും ഭർത്താവും കൂടി ചെയ്ത വീഡിയോയിൽ ഭര്‍ത്താവ് കറുപ്പാണ് മാറാമോന്താൻ എന്നൊക്കെ പറഞ്ഞു കളിയാക്കിയതോടെ അവര്‍ക്ക് കണ്ണുനിറഞ്ഞ് ഒരു ഭാര്യയുടെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. . കവിത ശരത്ത് എന്ന യുവതിയാണ് ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്.
കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ട ചിലരാണ് ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചത്. ഇതിനാണ് തക്കതായ മറുപടി കവിത നല്‍കിയിരിക്കുന്നത്. ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്. എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്‍റെ ഭാര്യയാണ് ഞാന്‍. കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും. എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക് എന്‍റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍ എന്ന് കവിത ചോദിക്കുന്നു.
എന്നാൽ ഇതുപോലെ സൗന്ദര്യത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കല്യാക്കപ്പെടുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇതുപോലെ കുറച്ച് നാളുകൾക്ക് മുൻപ് ടിക്ക് ടോക് വിഡിയോയുടെ പേരിൽ സൈബർ ആക്രമണത്തിൽ പെട്ട പെൺകുട്ടിയായിരുന്നു നീതു. എന്നാൽ അവളുടെ കരച്ചിൽ കേരളം ഏറ്റെടുത്തതോടെ ഒറ്റരാത്രി കൊണ്ട് കണ്ണീര്‍ തുടച്ച് അവള്‍ ഉറപ്പിച്ച് രംഗത്തെത്തിയിരുന്നു. ഞാന്‍ ഇനിയും ടിക് ടോക് വീഡിയോ ചെയ്യും. ദേ ഇന്നും ചെയ്ത് ഒരെണ്ണം. നന്ദി ഒപ്പം നിന്നവര്‍ക്കെല്ലാം, നീതു പറയുന്നു. 'ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വീഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി..'! കഴിഞ്ഞദിവസം ടിക് ടോക് വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നീതുവിന്റെ വാക്കുകളാണിത്. നീതു പങ്കുവച്ച വീഡിയോയ്ക്ക് കമന്റായി പരിഹാസങ്ങള്‍ നിറഞ്ഞതോടെ, പരിഹസിക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആര്യന്‍ നിഷാദ് രംഗത്തെത്തിയിരുന്നു. 'നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലാത്തത് കൊണ്ടാണ് ആ പെണ്‍കുട്ടിയെ കളിയാക്കുന്നത് എന്ന് രോഷത്തോടെ ആര്യന്‍ സോഷ്യല്‍ ലോകത്തോട് ചോദിച്ചിരുന്നു. തുടര്‍ന്നും ഒട്ടേറെപേരാണ് നീതുവിന് പിന്തുണയുമായെത്തിയിരുന്നത്. ഒരു തമിഴ് ഗാനത്തിനൊത്ത് കരയുന്ന വീഡിയോയാണ് നീതു പങ്കുവച്ചത്. കണ്ണീരൊഴുകുമ്ബോഴും നീതുയെ പരിഹസിക്കാനായിരുന്നു ചിലര്‍ക്ക് തിടുക്കം. കൂടാതെ തന്നെകൊണ്ട് കഴിയുന്ന അവസരങ്ങള്‍ ആ കുട്ടിയ്ക്ക് ഉറപ്പാക്കുമെന്നും ആര്യന്‍ പറഞ്ഞിരുന്നു.
ഇവര്‍ ആ കുട്ടിയുടെ പ്രകടനം ആണ് വിലയിരുത്തുന്നതെങ്കില്‍ വെറും 13 സെക്കന്‍ഡ് മാത്രമുള്ള വീഡിയോട് ആ കുട്ടി നൂറ് ശതമാനം നീതി കാണിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും ആര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha