കുട്ടികള്‍ക്ക് മേല്‍ കൈവെക്കുന്നവനെ ഇങ്ങനെ വേണം കൈകാര്യം ചെയ്യാന്‍... കണ്ണിലാത്ത ക്രൂരതയ്ക്ക് ഉടൻ ശിക്ഷ വിധിച്ച് ഐപിഎസുകാരൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഈ പൊലീസുകാരന്റെ പിറകെയാണ്. എസ് പി അജയ്പാല്‍ ശര്‍മ്മ. കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പോലീസ് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് അയല്‍വാസിയായ നാസിലാണ് പ്രതിയെന്ന് വ്യക്തമായത്. അജയ്പാലിന്റെ ഈ നടപടിയില്‍ സോഷ്യല്‍മീഡിയയും ഒന്നടങ്കം വാഴ്ത്തുകയാണ്. കുട്ടികള്‍ക്ക് മേല്‍ കൈവെക്കുന്നവനെ ഈ തലത്തില്‍ തന്നെ വേണം കൈകാര്യം ചെയ്യാന്‍ എന്നാണ് സോഷ്യല്‍മീഡിയയുടെ വാദം. ഐപിഎസ് ഓഫീസറാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ ഹീറോ ആകുന്നത്.
ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം നടന്നത്. ആറ് വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്ന ആളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസും എത്തി. എന്നാല്‍ പോലീസിനെ കണ്ടപ്പാടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഉടനെ അജയ്പാല്‍ പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മുട്ടിന് താഴെയാണ് അദ്ദേഹം വെടിയുതിര്‍ത്തത്. മൂന്ന് തവണ വെടിയുതിര്‍ത്തു. വെടികൊണ്ട് അനങ്ങാന്‍ പോലുമാവാതെ പ്രതി നിലം പതിച്ചു. ഉടനെ ആശുപത്രിയിലേയ്ക്കും മാറ്റി. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
അതേസമയം സംഭവത്തില്‍ തനിക്ക് കിട്ടുന്ന പിന്തുണയ്ക്ക് നന്ദിയുമായി അജയ് പാല്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു, തനിക്ക് ലഭിച്ച പിന്തുണയില്‍ നന്ദിയുണ്ടെന്നും. ഈ ദിവസം മാത്രം 1000 കോളുകള്‍ ലഭിച്ചെന്നും. തന്‍റെ ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസിലെ 'സിംഗം' എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത പൊലീസ് ചിത്രമാണ് സിംഗം. ഉത്തര്‍പ്രദേശ് പൊലീസിലെ 'സിംഗം' എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത പൊലീസ് ചിത്രമാണ് സിംഗം. 2011 ഐപിഎസ് ബാച്ചില്‍ പെട്ട അജയ് പാല്‍ ശര്‍മ്മ. ലുധിയാന സ്വദേശിയാണ്. 8 വര്‍ഷത്തെ പൊലീസ് സേവനത്തിനിടെ ഗാസിയാബാദ്, ഹത്റാസ്, ഗൗതം ബുദ്ധ നഗര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.
ഇപ്പോള്‍ റാം പൂരിലെ എസ്എഎസ്പിയാണ്. തന്നെ എന്‍ക്കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് എന്ന് മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് അജയ്പാല്‍ ശര്‍മ്മ. എന്‍ക്കൗണ്ടറുകള്‍ ആരും അറിഞ്ഞ് ചെയ്യുന്നതല്ല അത് സംഭവിക്കുന്നതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. തന്നെ എന്‍ക്കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് എന്ന് മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് അജയ്പാല്‍ ശര്‍മ്മ. എന്‍ക്കൗണ്ടറുകള്‍ ആരും അറിഞ്ഞ് ചെയ്യുന്നതല്ല അത് സംഭവിക്കുന്നതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. 2018 ല്‍ ജൂനിയര്‍ പൊലീസുകാര്‍ക്കിടിയിലെ കൈക്കൂലി നടത്താന്‍ അജയ്പാല്‍ ശര്‍മ്മ നേരിട്ട് നടത്തിയ പരിശോധനകള്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. കുറ്റവാളികളെ നേരിട്ട് ഏറ്റുമുട്ടി വീഴ്ത്തുന്നതില്‍ വിദഗ്ദ്ധനായ ശര്‍മ്മ മീററ്റില്‍ മാത്രം ആറുമാസത്തിനിടെ ആറ് കൊടും കുറ്റവാളികളെ വീഴ്ത്തി
ബാലാവകാശ കമ്മീഷന്‍ നിയമം (the commisiion for protection of child right act) ഇന്ത്യയില്‍ നിലവില്‍ വന്നത് 2005-ലാണ്. ഇതിന്റെ ചുവടുപിടിച്ച് 2007-ല്‍ കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷനല്‍കുന്നത് 2012-ല്‍ നിലവില്‍ വന്ന 'പോക്‌സോ' നിയമപ്രകാരമാണ്.
ഇന്ത്യയില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഇതോടൊപ്പം കൂട്ടിവായിക്കാം. 2015-ല്‍ മാത്രം ഇവിടെ 10854 സിഎസ്എ (child sex abuse) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2016 ഏപ്രില്‍ മുതല്‍ 2017 ഏപ്രില്‍ വരെ രാജ്യ ത്ത് 726,993 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതില്‍ വലിയൊരു ശതമാനം ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടികളായിരുന്നു.
2007-ല്‍ വനിതാ ശിശുക്ഷേമമന്ത്രാലയം നടത്തിയ സര്‍വേയില്‍ 53ശതമാനം കുട്ടികള്‍ ലൈംഗികപീഡനങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തി. 2016-ല്‍ പോക്‌സോ നിയമപ്രകാരം കേരള ത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2122 കേസുകളാണ്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍, പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്ത് പോയസമയത്താണ് കുട്ടികള്‍ക്കുനേരെ കൂടുതല്‍ അക്രമങ്ങളും ഉണ്ടായതെന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കെതിരെ എന്നതുപോലെ ആണ്‍കുട്ടികള്‍ക്കെതിരേയും ലൈംഗികാതിക്രമങ്ങള്‍നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഗുരുഗ്രാമിലെ ഒരു സ്‌കൂളില്‍ ലൈംഗികപീഡന ത്തിനിരയായി ആണ്‍കുട്ടി കൊല്ലപ്പെട്ടത് അടുത്തിടെയാണ്. 2012 വരെ ഇന്ത്യയില്‍ ബാലലൈംഗികചൂഷണം തടയുന്നതിനായി പ്രത്യേകം നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 375, 377, 509.... തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഇവ പൂര്‍ണമായും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ മാത്രമല്ല, മുതിര്‍ന്നവര്‍ക്ക്കൂടി ബാധകമാകുന്ന വിധത്തിലായിരുന്നു വിഭാവനം ചെയ്തിരുന്നത്. വ്യവസ്ഥകളില്‍ പലതും സ്ത്രീകളെമാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു.
എന്നാല്‍, 2012 ജൂണ്‍ 19-ന് പ്രാബല്യത്തില്‍വന്ന, ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണനിയമം (protection of child from sexual offence act) അഥവാ പോക്‌സോ, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗികചൂഷണങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് നിയമസംരക്ഷണം നല്‍കിവരുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഈ നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേകകോടതികള്‍ സ്ഥാപിക്കുക,നിയമനടപടികളില്‍ ശിശു സൗഹാര്‍ദ അന്തരീക്ഷം ഉറപ്പാക്കുക തുടങ്ങിയവ പോക്‌സോ ആക്ട് 2012ല്‍ വിഭാവനം ചെയ്തിരിക്കുന്നു. ഈ നിയമത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടി (child) എന്നാണ് ഉപയോഗി ച്ചിരിക്കുന്നത്. ചുരുക്കി പ്പറഞ്ഞാല്‍ അതുവരെയുണ്ടായിരുന്ന സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കെതിരെ നടക്കുന്ന എല്ലാത്തരം ലൈംഗികകുറ്റകൃത്യങ്ങളും നിര്‍വചിക്കാനും അവയ്ക്ക് പരമാവധി ശിക്ഷ ഉറപ്പുവരു ത്താനും ഈ നിയമം സഹായകമായി.
https://www.facebook.com/Malayalivartha